Showing posts with label kerala. Show all posts
Showing posts with label kerala. Show all posts

Tuesday, June 13, 2023

ഒരു അന്തിക്കാടൻ ജീവചരിത്രം


ഞാൻ ജീവിതത്തിൽ ആദ്യമായി ശ്രദ്ധിച്ച സംവിധായകൻ ഐ വി ശശിയാണ്. ലിബർട്ടി തിയേറ്ററിന്റെ പരിസരത്ത് ജീവിച്ച കുട്ടിക്കാലം ആയിരിക്കാം ഒരു കാരണം. അക്കാലത്ത് ഐവി ശശി ചിത്രങ്ങൾ തുടരെ തലശ്ശേരിയിൽ റിലീസ് ചെയ്തിരുന്നത് പഴയ ലിബർട്ടി തിയേറ്ററിൽ ആണ്. അതിനാൽ വളരെ ചെറിയ പ്രായത്തിൽ തന്നെ മമ്മൂട്ടിയും, മോഹൻലാലും, സോമനും, റഹ്മാനും, സുകുമാരനും, സീമയും, ശോഭനയും മറ്റും നിറഞ്ഞാടിയ മൾട്ടി സ്റ്റാർ സിനിമകൾ ഒരു ഹരമായിരുന്നു.


 പിന്നീട് വൈവിധ്യമാർന്ന പടങ്ങൾ കാണാൻ തുടങ്ങിയപ്പോഴാണ് പോസ്റ്ററിന്റെ കീഴെ പ്രിൻറ് ചെയ്ത സംവിധായകരുടെ പേരുകൾ കൂടുതൽ ശ്രദ്ധിക്കുന്നത്- പ്രിയദർശൻ, സത്യൻ അന്തിക്കാട്, തമ്പി കണ്ണന്താനം, കെ മധു, ഹരിഹരൻ, ജോഷി എന്നിങ്ങനെ പല പേരുകൾ. കുറച്ചു വർഷങ്ങൾ കൊണ്ട് തന്നെ ഇവരുടെ ചിത്രങ്ങൾ കാണാൻ പോകുമ്പോൾ പ്രതീക്ഷിക്കാവുന്ന ചില ചേരുവകളും മനസ്സിലാക്കി തുടങ്ങിയിരുന്നു. ഉദാഹരണത്തിന് പ്രിയദർശൻ പടങ്ങൾ കോമഡി ആയിരിക്കും, തമ്പി കണ്ണന്താനം പടം കാണാൻ പോയാൽ നല്ല സ്റ്റണ്ട് കാണാം, ഹരിഹരൻ ചിത്രങ്ങൾ വേറെ ലെവൽ ആയിരിക്കും, എന്നിങ്ങനെ. 


ഇക്കൂട്ടത്തിൽ സത്യൻ അന്തിക്കാടിന്റെ പടങ്ങൾക്ക് വേറെ തന്നെ ഒരു ചാരുത ഉണ്ടായിരുന്നത് അന്നേ ശ്രദ്ധിച്ചിരുന്നു. നാടോടി കാറ്റും പൊന്മുട്ടയിടുന്ന താറാവും മറ്റും കാണിച്ചുതരുന്ന ലളിതവും സുന്ദരവും രസകരവും എന്നാൽ കണ്ണു നനയിക്കുന്നതുമായ ജീവിതമുഹൂർത്തങ്ങളും നർമ്മത്തിൽ പൊതിഞ്ഞ അതിനാടകീയതയില്ലാത്ത സംഭാഷണങ്ങളും അവയെ വേറിട്ടു നിർത്തി.



 ഇന്നത്തെ കാലത്ത്, സത്യൻ സിനിമകളെ പൊതുവേ നന്മപ്പടങ്ങൾ എന്നും മറ്റും ആണ് വിളിക്കുന്നത് കാണുന്നത്. എന്നാൽ അദ്ദേഹത്തിൻറെ സിനിമകളിലെ വൈവിധ്യം ഇന്നു, സ്കെയിലിൽ വരഞ്ഞ്, അളന്നു തൂക്കി ഉണ്ടാക്കുന്ന ചിത്രങ്ങൾക്ക് കാണുന്നുണ്ടോ? ഒരു ബാലഗോപാലനയോ ദാസനെയോ പോലെ നമുക്ക് ചിരപരിചിതനായ, എന്നാൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കഥാപാത്രം ഇന്ന് കാണാനൊക്കുമോ? തന്നെ ചതിച്ച പെണ്ണിനെ മുൻകൂറായി തന്നെ പറ്റിക്കുന്ന തട്ടാൻ ആണോ നന്മ മരം? അതോ തൻറെ ജീവിതത്തിന് ഉപദ്രവം ആകും എന്ന് കണ്ടപ്പോൾ രണ്ടു മക്കളെയും തല്ലി പുറത്താക്കിയ സന്ദേശത്തിലെ അച്ഛനോ? 


സത്യൻ അന്തിക്കാടിന്റെ ജീവിതത്തെ അവലംബിച്ച് ശ്രീകാന്ത് കോട്ടക്കൽ എഴുതിയ ജീവചരിത്രം ആണ് ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങൾ. പൊതുവേ ഞാൻ മലയാള സിനിമയെ കുറിച്ച് വളരെ കുറച്ച് മാത്രമേ വായിച്ചിട്ടുള്ളൂ. വായിച്ചത് തന്നെ ഒരു പുസ്തകത്തിൻറെ നീളത്തിലേക്ക് വലിച്ചു നീട്ടിയ തീരെ ആഴമില്ലാത്ത പഠനങ്ങളും, ചില താരങ്ങളുടെ സ്വയം പൊങ്ങിക്കൊണ്ടുള്ള, ഉപരിപ്ലവമായ ആത്മകഥാക്കുറിപ്പുകളും, തൻറെ ആരാധനാ പാത്രത്തോടുള്ള സ്നേഹം വഴിഞ്ഞൊഴുകുന്ന കഥാകഥനങ്ങളും മാത്രമാണ്. സിനിമാ, ഗ്രന്ഥങ്ങൾക്ക് സാഹിത്യ ഭംഗി ആവശ്യമില്ല എന്ന് ഒരു കീഴ്വഴക്കം ഇവിടെയുണ്ടോ?എന്നാൽ ഈ പുസ്തകം എൻറെ ധാരണകളെ തകിടം മറിച്ചു. ഞാൻ പ്രതീക്ഷിച്ചത് സത്യൻ അന്തിക്കാടിന്റെ ഇന്നുവരെയുള്ള പ്രധാന ചലച്ചിത്രങ്ങളും, അവയുടെ വിജയഗാഥകളും, അദ്ദേഹത്തിൻറെ ജീവിതത്തിൽ നിന്നുള്ള കുറേ സംഭവങ്ങളുടെ യഥാതഥ വിവരണങ്ങളുമാണ്. 



എന്നാൽ ശ്രീകാന്ത് ഈ പുസ്തകത്തിൽ സത്യൻ അന്തിക്കാടിന്റെ ജീവിതം പറയുന്നതിനൊപ്പം ആ നാടും, താല്പര്യങ്ങളും, സിനിമയിലുള്ള ആദ്യകാല അനുഭവങ്ങളും എങ്ങനെ അദ്ദേഹത്തെ രൂപപ്പെടുത്തി എടുത്തു എന്നുകൂടി രേഖപ്പെടുത്തി വയ്ക്കുന്നു- അതും നല്ല കാച്ചി കുറുക്കി എടുത്ത ഭാഷയുടെ അകമ്പടിയോടുകൂടി. പല സിനിമ പുസ്തകങ്ങളും സാധാരണ ജനങ്ങളോട് ഈ മേഖലയിൽ എത്തിപ്പെടുന്നത് ഒരു ഭാഗ്യ പരീക്ഷണം ആണെന്നും, ഒന്ന് സിനിമയിൽ കയറിയാൽ ജീവിതം രക്ഷപ്പെട്ടു എന്നും പറഞ്ഞു കൊടുക്കുമ്പോൾ ഏതൊരു മേഖലയെയും പോലെ,  സിനിമയിലും പിടിച്ചു നിൽക്കണമെങ്കിൽ താല്പര്യവും, കഠിനാധ്വാനവും, ആഴത്തിലുള്ള അറിവു നേടാനുള്ള മനസ്സും ആവശ്യമാണെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. 


ശ്രീകാന്തിന്റെ വാക്കുകളിലൂടെ സത്യന്റെ ജീവിതം വായിക്കുമ്പോൾ, അദ്ദേഹത്തിൻറെ ലാളിത്യവും ഒരു സാധാരണക്കാരനായി നിലനിൽക്കാനുള്ള അഭിവാഞ്ഛയും ആണ്  മുന്നിട്ടുനിൽക്കുക. തൻറെ വേരുകളോടുള്ള കടപ്പാടും, താൻ കടന്നുവന്ന വഴികളോടുള്ള സ്നേഹവും അതിലേക്ക് എന്നും തിരിച്ചു വരാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു എന്ന് കാണാൻ സാധിക്കും. അദ്ദേഹത്തിൻറെ പ്രേമകഥ പോലും ഒരർത്ഥത്തിൽ ഈ ഒരു ആഗ്രഹത്തിന്റെ പ്രതിഫലനമായി കാണാം.


 തനിക്ക് എന്താണ് ആവശ്യം എന്ന് കൃത്യമായ ബോധ്യം ഉള്ള ഒരു ദീർഘ ദർശിയായ സത്യൻ ആണ് ഗ്രന്ഥകാരൻ കാണിച്ചു തരുന്ന മറ്റൊരു രൂപം. സിനിമയിൽ വന്നു ചേർന്നപ്പോൾ പല ഉപ മേഖലകളിലും പ്രവർത്തിക്കുകയും അതിൽ എല്ലാം മികവ് കാണിക്കുകയും ചെയ്യുമ്പോഴും തൻറെ ആത്യന്തിക ലക്ഷ്യം സംവിധായകൻ ആവുക എന്നതാണെന്ന് ഉള്ള ഉത്തമ ബോധ്യം അദ്ദേഹം കാണിച്ചിരുന്നു. 


ഗാനരചയിതാവായി ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ചപ്പോഴും, ആ മേഖലയിൽ അദ്ദേഹം കാര്യമായി തുടർന്നില്ല. സഹസംവിധായകനായി പ്രവർത്തിക്കുമ്പോൾ ആദ്യചിത്രം സംവിധാനം ചെയ്യാനുള്ള ഉദ്യമം അസ്തമിക്കുമ്പോഴും, തുടർന്ന് വലിയ വിഘാതങ്ങൾ മുന്നോട്ടുള്ള വഴിയിൽ സംഭവിക്കുമ്പോഴും, ഒരു ചുവട് പിറകോട്ട് പോയി സഹസംവിധായകനായി വീണ്ടും ജോലി ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് തൻറെ കഴിവിലുള്ള ഉത്തമമായ ബോധ്യമായിരിക്കും. 


എനിക്ക് കൂടുതൽ അത്ഭുതം തോന്നിയ ഒരു കാര്യം ഈ പുസ്തകം സത്യൻ അന്തിക്കാടിന്റെ വിജയ ചരിത്രത്തെ ഒരു പരിധിയിൽ കൂടുതൽ പിന്തുടരുന്നില്ല എന്നതാണ്. ഒരു കഴിവുറ്റ സംവിധായകൻ ആണെന്ന് സംശയാതീതമായി തെളിയിക്കുന്നത് വരെ ഉള്ള കഥ കൃത്യമായി പറഞ്ഞതിനുശേഷം ശ്രീകാന്ത് തുടർന്ന് വിവരിക്കുന്നത് സത്യന്റെ ജീവിതത്തിൽ വലിയ രീതിയിലുള്ള പ്രാധാന്യം ചെലുത്തിയ മറ്റു ചില കലാകാരന്മാരെ കുറിച്ചും അവരുമായുള്ള സത്യന്റെ ബന്ധത്തെക്കുറിച്ചും ആണ്.



 ശ്രീനിവാസനാണ് ആദ്യം കടന്നു വരുന്നത്. തൻറെ ജീവിത സാഹചര്യത്തിനോട് സാമ്യമുള്ള ഒരു ഭൂതകാലത്തിന് ഉടമയായ വ്യക്തിയാണ് ശ്രീനിവാസൻ എന്ന തിരിച്ചറിവ് സത്യന് ശ്രീനിയോടുള്ള ബന്ധത്തെ ഊട്ടിയുറപ്പിച്ചു. തുടർന്ന് ആ കൂട്ടുകെട്ടിൽ മോഹൻലാൽ, ഇന്നസെൻറ്, മാമുക്കോയ, തുടങ്ങി ഓരോരുത്തരായി കടന്നു വരികയും ഒരു നവസിനിമാധാരയുടെ തുടക്കം കുറിക്കുകയും ചെയ്തു. സത്യനെക്കുറിച്ച് പറയുമ്പോൾ ഈ കലാകാരന്മാരെ മറന്നു കൊണ്ടുള്ള ഒരു ആഖ്യാനം സാധ്യമല്ല. അദ്ദേഹത്തിൻറെ സിനിമാ സെറ്റുകൾ മലയാള സിനിമയിൽ സൗഹൃദത്തിന്റെയും ആരോഗ്യപരമായ കൊടുക്കൽ വാങ്ങലുകളുടെയും ഒരു സംസ്കാരം ആരംഭിച്ചു എന്ന് മനസ്സിലാക്കാം. 


സിനിമാപ്പുസ്തകങ്ങളുടെ പതിവ് ആഖ്യാന രീതികളിൽ നിന്ന് നല്ല രീതിയിൽ വ്യതിചലിക്കുകയും, റിപ്പോർട്ടിംഗ് ശൈലി അല്ലാതെ സാഹിത്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ആഖ്യാനരീതി കൊണ്ടുവരികയും ചെയ്ത ആസ്വാദ്യകരമായ പുസ്തകമാണ് ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങൾ. തൻറെ ലോകത്ത് ആഴത്തിൽ വേരോട്ടുകയും, തുടർന്ന് കേരളമൊട്ടാകെ തഴച്ചു വളർന്ന അവയെ തൻറെ സിനിമ കണ്ട മലയാളികളിലൂടെ ലോകം മുഴുവൻ പടർത്തുകയും അങ്ങനെ ലോകം മുഴുവൻ അന്തിക്കാടാക്കുകയും ചെയ്ത ഒരു പ്രതിഭാശാലിയുടെ കഥയാണിത്. സിനിമയിൽ നിന്ന് അകന്ന് അതിൻറെ ആഡംബരങ്ങൾ കണ്ട് അമ്പരന്നു നിൽക്കുന്ന സാമാന്യ ജനത്തിന് അതിനു പുറകിലുള്ള അധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ആവശ്യം മനസ്സിലാക്കി തരാൻ കൂടി ഈ പുസ്തകം ഉപകരിക്കും. 


Saturday, May 6, 2023

ഗുരുസാഗരം: ആധുനികതയ്ക്കൊരു ഒറ്റമൂലി?


വളരെ വർഷങ്ങൾക്കു മുൻപ്, നോബൽ സമ്മാന ജേതാവായ ഒരു വിശ്വ സാഹിത്യകാരന്റെ കൃതി വായിച്ചു കഴിഞ്ഞ ശേഷം, എങ്ങനെയുണ്ട് എന്ന് ചോദിച്ച എൻറെ അമ്മാമനോട് ഞാൻ പറഞ്ഞത്, ഇതുപോലുള്ള പുസ്തകങ്ങൾ എഴുതിയ ആൾക്ക് നോബൽ കൊടുക്കാം എങ്കിൽ നമ്മുടെ ഓ വി വിജയന് ഒക്കെ പണ്ടേ അത് കിട്ടേണ്ടതാണ് എന്നായിരുന്നു. ഒ വി വിജയൻറെ ഖസാക്കിന്റെ ഇതിഹാസം എന്ന അത്ഭുത സൃഷ്ടി വായിച്ചതിന്റെ സ്വാധീനത്തിലാണ് അന്ന് ഞാൻ അത് പറഞ്ഞത്. അതിനു ശേഷം അദ്ദേഹത്തിൻറെ പല നോവലുകളും കഥാസമാഹാരങ്ങളും ലേഖനങ്ങളും മറ്റും വായിച്ചിരുന്നു. അന്ന് പറഞ്ഞതിന് ഒരു കുറവും പിന്നീട് തോന്നിയിട്ടില്ല. 

എന്നാൽ കഴിഞ്ഞ ദിവസം ആദ്യമായി ഗുരുസാഗരം വായിക്കാൻ എടുത്ത് കുറച്ചു പേജുകൾ കഴിഞ്ഞപ്പോൾ, ഞാൻ കരുതിയത് എൻറെ അഭിപ്രായം ഒന്നുകൂടെ വിലയിരുത്തണമെന്നാണ്. കാരണം എനിക്ക് ഗുരുസാഗരം തീരെ പിടി തരുന്നുണ്ടായിരുന്നില്ല. നോവലിസ്റ്റ് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. പക്ഷേ പൂർണ്ണമായ വായനക്ക് ശേഷമാണ് എന്താണ് ഇതിൽ പറയുന്നതെന്നും, എന്തിനാണ് ഇത് രചിച്ചതെന്നും ബോധ്യപ്പെടുന്നത്. ഖസാക്കിന്റെയോ അദ്ദേഹത്തിൻറെ മറ്റു കൃതികളുടെയോ യാതൊരു പിന്തുടർച്ചയുടെയും പങ്കു പറ്റാതെ തീർത്തും സ്വതന്ത്രമായി രചിക്കപ്പെട്ടതാണെന്ന് ഇതിൻറെ രചനാരീതി പരിശോധിച്ചാൽ മനസ്സിലാക്കാം. 

ഭാരതീയ തത്വശാസ്ത്രപ്രകാരം മനുഷ്യൻ ജീവിതകാലം മുഴുവൻ കർമ്മങ്ങൾ ചെയ്തു കൊണ്ടിരിക്കുകയും, ഈ കർമ്മങ്ങളാൽ ഉണ്ടാകുന്ന ബന്ധനത്തിൽ മുങ്ങിക്കിടക്കുകയും ചെയ്യുന്നു. എന്നാൽ കർമ്മ ബന്ധത്തിൽ നിന്നും പുറത്തു കടക്കുകയും ആത്മജ്ഞാനം നേടുകയും ചെയ്യുന്നതോടെ അവൻ പരമ ലക്ഷ്യമായ മോക്ഷ പ്രാപ്തിക്ക് അർഹനായിത്തീരുന്നു. ഒരു മനുഷ്യജീവന് തനതായി മോക്ഷ പ്രാപ്തി ലഭിക്കുക എന്നത് ദുഷ്കരമായതിനാൽ അവനെ അതിനു പ്രാപ്തനാക്കുവാൻ ഗുരുവിൻറെ സഹായം ആവശ്യമാണ്. തൻറെ ശിഷ്യനെ ധർമ്മ പാതയിലേക്ക് നയിക്കുകയും ആത്മബോധം നൽകുകയും ചെയ്യുക എന്നതാണ് ഗുരു ധർമ്മം. മലയാളത്തിൻറെ മഹാസാഹിത്യകാരനായ ഒ വി വിജയൻറെ ഗുരുസാഗരം എന്ന കൃതി വായിച്ചു കഴിഞ്ഞപ്പോൾ ഈയൊരു തത്വചിന്തയുടെ കഥാവിഷ്കാരമാണ് അതിൽ അടങ്ങിയത് എന്നാണ് എനിക്ക് തോന്നിയത്. 

നോവൽ ആരംഭിക്കുന്നത് കുഞ്ഞുണ്ണി തൻറെ ദേശാന്തരവാസം മതിയാക്കി തിരിച്ച് തൂതപ്പുഴയുടെ തീരത്തുള്ള തറവാട്ടിലേക്ക് മടങ്ങുമ്പോഴാണ്. വർഷങ്ങൾക്ക് മുന്നേ തന്റെ ആദ്യ ഗുരുവായ അച്ഛൻ ചൊല്ലിത്തന്ന പാഠങ്ങൾ കേട്ട് വളർന്ന സ്ഥലം. ദില്ലിയിലെ പത്രപ്രവർത്തന ജോലിയും അവിടെ നിന്ന് , പരിചയപ്പെട്ട പല രീതികളും, സ്വഭാവങ്ങളും ഉള്ള മനുഷ്യരും, കുറച്ചു വർഷങ്ങളായി കൽക്കത്തയിൽ പിരിഞ്ഞു താമസിക്കുന്ന ഭാര്യയും മകളും, ഒരു ആശ്രമം നടത്തുന്ന തൻറെ ബാല്യകാല സുഹൃത്തും, എല്ലാവരെയും ഉപേക്ഷിച്ചുള്ള ഒരു മടങ്ങിവരവ്. ഇങ്ങനെ ഒരു തുടക്കം വായിക്കുമ്പോൾ നാം കരുതുക നിരാശനായുള്ള ഒരു മടക്കയാത്രയാണിത് എന്നാണ്. എന്നാൽ കഥ അവസാനിക്കുമ്പോഴാണ് ഇതൊരു ഹതാശന്റെ തിരിച്ചുവരവല്ല, നേരെമറിച്ച് ആത്മബോധം ശ്രദ്ധിച്ച ഒരു യോഗിയുടെ തിരിച്ചുവരവാണ് എന്ന് നാം മനസ്സിലാക്കുക. 

ആരാണ് കുഞ്ഞുണ്ണിയെ ഇതിന് സഹായിച്ച ഗുരു? നോവലിന്റെ പേര് പറയുന്നതുപോലെ കുഞ്ഞുണ്ണിയെ ആത്മബോധത്തിലേക്ക് നയിക്കുന്നത് ഒരു ഗുരുവല്ല ഗുരുക്കളുടെ സാഗരമാണ്. തൻറെ ജീവിതത്തിൽ നല്ലതായാലും ചീത്തയായാലും, സന്തോഷം ആയാലും ദുഃഖം ആയാലും, ഒരു സ്വാധീനം ഉണ്ടാക്കിയവരെല്ലാം തൻറെ ഗുരുക്കന്മാരാണ്. എന്തിന് കടുത്ത സമ്മർദ്ദത്തിൽ തന്നെക്കൊണ്ട് എത്തിക്കുന്ന സന്ദർഭങ്ങൾ, അത് മാനസികമാകട്ടെ, ശാരീരികമാകട്ടെ, തൻറെ ഗുരു തന്നെയാണ് എന്ന തിരിച്ചറിവാണ് ഗുരുസാഗരം നമ്മിൽ ഉണ്ടാക്കുന്നത്. 


യുദ്ധം നോവലിലെ ഒരു പ്രധാന വിഷയമാണ്. കഥ നടക്കുന്നത് ഈസ്റ്റ് പാക്കിസ്ഥാനിൽ ആഭ്യന്തര കലഹം നടക്കുമ്പോഴാണ്. ഇന്ത്യ അതിൽ ഇടപെടുന്നതോടെ കുഞ്ഞുണ്ണിയുടെ ജീവിതവും ഈ യാഥാർത്ഥ്യത്തോട് ബന്ധിക്കപ്പെടുന്നു. കൽക്കത്തയിലേക്ക് യുദ്ധറിപ്പോർട്ടർ ആയി പോകുന്ന കുഞ്ഞുണ്ണി തൻറെ മകളോടും ഭാര്യയോടും വീണ്ടും ഒത്തുചേരാൻ ആഗ്രഹിക്കുന്നു. എന്നാൽ അത് ഒരിക്കലും സാധ്യമാവില്ല എന്ന തിരിച്ചറിവ് തൻറെ ജീവിതത്തെ മറ്റൊരു കണ്ണിലൂടെ കാണാൻ അയാളെ നിർബന്ധിക്കുന്നു. പ്രാഗിലേക്ക് റഷ്യൻ ടാങ്കുകൾ ഇരച്ചു കയറിയപ്പോൾ അഭയാർത്ഥിയായി മാറിയ ഓൾഗയുടെ അനുഭവം കുഞ്ഞുണ്ണിയുടെ അനുഭവത്തിന്റെ മുന്നോടിയായി വായിക്കാം. 

ഇഹലോക ബന്ധങ്ങളിൽ നിന്നും, ജന്മാന്തരങ്ങളായി സംഭരിച്ചുവെച്ച കർമഫലങ്ങളിൽ നിന്നും രക്ഷപ്പെടുക എന്നത് എളുപ്പമല്ല. ചിലതിനെ നമ്മൾ എടുത്തു കളയുമ്പോൾ മറ്റു ചിലത് നമ്മളിൽ നിന്നും പറിഞ്ഞ് പോകുകയാണ്. ഈ പറിഞ്ഞു പോക്ക് ഏതൊരു പരിത്യാഗിയുടെ ശരീരത്തിനെയും മനസ്സിനെയും മുറിപ്പെടുത്തും. എന്നാൽ ഈ മുറിവുകളിൽ നിന്നുള്ള അതിജീവനമാണ് മോക്ഷപ്രാപ്തിയിലേക്ക് കുഞ്ഞുണ്ണിയെ നയിക്കുന്നത്. തൻറെ അച്ഛൻറെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ട് തുടങ്ങുന്ന കുഞ്ഞുണ്ണിയുടെ ആത്മസാക്ഷാത്കാരത്തിന് ആയുള്ള യാത്ര ഒടുങ്ങുന്നത് തൻറെ മകളെ ഗുരുവായി സ്വീകരിക്കുന്നതിലൂടെയാണ്. തൂതപ്പുഴയുടെ തീരത്ത് നിന്ന് തുടങ്ങുന്ന യാത്ര സമാപിക്കുന്നത് തൂതപ്പുഴയുടെ തീരത്ത് തന്നെ. 

പാശ്ചാത്യ സാഹിത്യത്തിൽ നിന്ന് ഇറക്കുമതി ചെയ്ത അന്യതാ ബോധവും (alienation) അസ്ഥിത്വ ദുഃഖവും (existential crisis) നമ്മുടെ ആധുനിക സാഹിത്യത്തെയും ബോധ്യങ്ങളെയും ആവരണം ചെയ്തിരുന്ന ഒരു കാലഘട്ടത്തിൽ ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ ആശ്രയിക്കേണ്ടത് ഭാരതീയ പാരമ്പര്യത്തെ തന്നെയാണ് എന്നതാണോ ഗുരുസാഗരം പറഞ്ഞു വയ്ക്കുന്നത്? ചോദ്യങ്ങളും പ്രശ്നങ്ങളും മാത്രം ഉന്നയിക്കാൻ പഠിച്ച ആധുനികതയ്ക്ക് ഒരു ഒറ്റമൂലി ഇതാണ് എന്നാണ് കഥാകാരൻ പറയുന്നത് എന്നാണ് എൻറെ നിഗമനം. എന്തായാലും ഇനിയും പല എഴുത്തുകാരുടെ പുസ്തകങ്ങൾ വായിച്ചതിനുശേഷവും ഇവരൊന്നും ഒ വി വിജയന് അപ്പുറമല്ല എന്ന് ധൈര്യപൂർവ്വം എനിക്ക് ഉറപ്പായും പറയാം.  

Monday, April 17, 2023

Book Review: The Covenant of Water by Abraham Verghese

Yes, old man, yes, eyes open to this precious land and its people, to the covenant of water, water that washes away the sins of the world, water that will gather in streams, ponds, and rivers, rivers that float the seas, water that I will never enter.

In the year 1900, at the South Indian state of Travancore, a girl of twelve is married off to a widower of forty who has a strange abhorrence to water. The girl, bought up around water and a devout Christian, survives and thrives in Parambil, when tragedy strikes and secret of a terrible curse haunting the family from centuries is revealed. Thus starts a tale spanning three generations of men and women bound by a covenant of water- the heart wrenching tale of loss, grief, anger, suffering, passion and endurance.

The Covenant Of Water is the upcoming novel written by Abraham Verghese, a Malayali doctor settled in US. I received an advance copy for reading and providing an honest feedback thanks to Netgalley and the publisher.  My primary reason to choose this novel is it being set in Kerala. There are many Malayalam novels that keep a family in its focal point and explore the social, political, cultural and economic situations of the society through its members and their relations with each other and with society. The Covenant Of Water also has a similar plot structure. But additionally there is an element of mystery that is beautifully unravelled.

The Covenant Of Water has a very simple and organic narration style which is descriptive to some extent. It is very atmospheric and to the credit of the writer, the reader can effortlessly envision the environment while reading. This factor becomes essential because geography is also an important character of the novel. The plot is pushed on by its colorful and complex characters and once acquainted, each of them make the reader invested in their motives, actions, consequences and the ultimate destiny. The plot is a huge jigsaw puzzle and it was interesting to see some of the pieces coming together unexpectedly to reveal a bigger picture.

Like action set pieces moving the story in a good action movie, medical procedures are very crucial in The Covenant of Water. The writer has passionately poured out his expertise as a surgeon on its pages. Detailed descriptions of brain surgery, complexities of child birth, skin grafting and more appear more than once. But all these forms integral part of the plot.

If I have to sum up the story of this mammoth 736 pages novel in a single sentence, 'this is an account of the effort of its characters to prevent repetition of history by breaking the cycles to which they are tied to.' Every character finds themselves to be part of a large cycle and are destined to replicate the fate of some predecessor. They are aware of it and are desperate to break the cycle and escape out of it.

The water she first stepped into minutes ago is long gone and yet it is here, past and present and future inexorably coupled, like time made incarnate. This is the covenant of water: that they’re all linked inescapably by their acts of commission and omission, and no one stands alone.


Saturday, April 25, 2015

One Straw Revolution: Zen & the Art of Organic Farming

In recent times there is a surge in the number of middle class people cultivating vegetables in Kerala. The reason- reports of widespread use of harmful fertilizers and pesticides in vegetables available in market.  If recent reports are to be believed, everything- food grains, pulses, vegetables, milk, poultry, fish and meat- comes to us adulterated. The frightening result is that people from Kerala are increasingly prone to severe lifestyle diseases. All the while, government has no efficient system to identify this malpractice and curb it. Organic vegetables are suddenly becoming a rage in the market, but the sellers are charging premium rates for the products. One visible improvement is that people are slowly getting warmed up to the idea of cultivating at-least some of the essential food products in whatever space available with them.

Now, in our industries we have this fetish for trying out Japanese innovations- Poke-yoke, Kaizen, Kanban, 5S and a lot many systems that are the pillars of Japanese efficiency. We use them injudiciously with varying success results.  It was with this background that I read this little book titled One Straw Revolution by Masanobu Fukuoka, a Japanese farmer who invented the clever philosophy of Do-Nothing farming. This is a book that I feel each one of us should definitely give a try. Don’t panic by seeing its title. The book is not a text book on organic farming. It is one part autobiography and one part vision statement or I would prefer to say philosophy of Fukuoka. It is a rather simple and straight forward account.

Instead of using chemicals and large scale machinery equipment, Fukuoka claims that working in tandem with nature can achieve better results and keep the land perennially fertile. He stresses the importance of using common sense, studying the way things grow in nature and copying it to achieve results. Also Fukuoka places great importance in ethics of agriculture- food production should never be a business. The primary reason for cultivation should be self- consumption and then surplus can be sold outside.  The philosophy of Fukuoka is to make things simple by avoiding any unnecessary complications. He ridicules the agricultural scientists and engineers who visit his farm, which gives same level of production as that of neighboring farms which make use of machinery and complicated procedures.

In Fukuoka’s vision, a farmer should be a philosopher, a monk and a poet. I loved his argument that organic food should cost way less than regular products because the manufacturing cost is considerably low. He details his methodology in this book, but cautions that the reader should not just copy his method, but should adopt and fine tune it according to the geography and the crop. For this deep observation of nature and several trials may be necessary. He warns the reader not to be fooled by the wording Do-Nothing farming. It takes some time for the soil, inflicted by the chemical abuse to regain its fertility.  He says that we are unnecessarily straining ourselves by taking up the work that nature can do much more efficiently than us. Finding out such wastages can really help overworked farmer to spare some valuable time to sit back and relax, enjoy life’s little pleasures and even be a bit lazy!

Thursday, October 16, 2014

A Weekend On Boulders From Demons

We, husband and wife, made a trip last week, to a place just 50kms away from where we stay. It just took a few hours more than half a day. Yet it turned out to be a memorable one. Though both of us like travelling around, we went only to very few places as tourists. This one is worth mention as it was a spontaneous decision to go. We went to this dam called Bhoothathankettu, a location near to Kothamangalam, Idukki district, Kerala. When we reached there we found that Thattekkad bird sanctuary was nearby and had a short visit there too. 

When we started at 5.50 am, there was a slight chance of rain. It was the day Hudhud cyclone was supposed to enter Andhra, still we decided to take on the risk. (Risk edukkunnathu rusk thinnunnathu poleyaanallo). The roads were of excellent condition, contrary to our expectations. We took a detour into Kothamangalam town and had a sumptuous breakfast, though a bit more spicy for my pallette. One of our ideas for the trip was to tryout a local teashop, like the ones featured in Sathyan Anthikkad movies. But we never came across one on the way. 

Another 10kms from there took us to the dam. Instead of stopping there, we decided to drive towards Edamalayar through reserved forest. We returned after a couple of kms and got off near the dam for a detailed inspection. Bhoothankettu was a natural dam, made by huge stones which fell down from mountains during floods centuries before. Local belief was that demons were responsible for boulders that obstruct the flow of river Periyar. Hence the name Bhoothathankettu. A man made structure was constructed later. On one side of the structure is the placid reservoir and on other bottle necked water gushes out of three opened shutters towards the valley creating much noise and mayhem. The contrast was amazing. There was supposed to be a walkway parallel to the river that goes through the woods. We desisted the temptation to explore the path after finding out it was muddy. The sky was also getting darker due to clouds. We stayed on the dam for some more time looking at the scenery. By 9.30 we started from there. 

Our next destination was Thattekkad bird sanctuary. It is another 8km from the dam. Thattekkad is a place famous for the variety of avian life that it contains- perhaps biggest in India. Famous ornithologist Salim Ali had stayed there and catalogued many species of native and migrating birds. Public can go inside the forest and observe bird life after obtaining a pass. We took the pass and before entering forest the officials advised us to explore a few other sites worthy of a look- there was a mini zoo, an interpretation center and a water body housing aquatic birds. Mini zoo was a pathetic sight. I loved the interpretation center that had valuable information on the sanctuary, ornithology and birds of Kerala. Several pictures, photographs, models and specimens makes the exploration worthwhile. I took an immediate liking to the stuffed anteater. Establishing similar centers in schools and public places will be, in my opinion useful to cultivate  interest among public. The water body is perfect for observing several birds like ducks, kingfishers and keels.

Next we entered the forest after showing our pass in the check post near the entrance. The walkway inside the forest is named Salim Ali Bird Trail as a memorial to the famous ornithologist (the spelling mistake on the board- Trial instead of Trail, was a light turn off though). The walk inside was a magical experience. Let me clarify this- don't venture inside thinking that birds will come in line and pose for photographs. Observation of birds need lot of patience, some basic knowledge on birds and a binocular. When we entered we could hear different variety of sounds made by birds- some strange and some familiar. We had a tough time spotting any of them, let alone photographing. But after a few meters we started concentrating more on the scenery. Narrow walkway lined on both sides by tall and strange looking trees, deep forest and small water bodies beyond them and river Periyar flowing on one side. On the background was a natural symphony provided by birds, beetles and crickets, a distant thunder adding beats to the score. Authorities had helpfully made several way pointers, but they soon lost any relevance. We walked a long way, were tired, but knew that we have not covered enough. The darkening of the sky and incessant thunder made us retract. We found time to check the view tower in between, but it was not worth the time. By the time we came out it started pouring.

We did not explore both the sites fully. But knowing that the journey is incomplete, realizing that another day we can embark on it and be amazed and surprised all over again is also a worthy feeling.