Tuesday, July 28, 2026

Sansad or Sadak, or Both?

 


Above is the quote that Yogendra Yadav made after Dharmendra Pradhan resigned from the post of education minister. I can understand the emotional outburst due to which he made this statement, as the development was unexpected. Following a violent scuffle by the protesting students who banded themselves as the Cockroach Janta Party, the central government quickly gave in to all the demands of the students and let the minister go. For Yadav, that must have been a rare occasion of euphoria because all his past attempts at scoring a win against the Modi government had a history of falling flat on their face.

With this statement, Yadav wants to imply that Indian democracy, from now on, will be held hostage by street protests that won't allow the functioning of the Parliament. This effectively means the redundancy of the elections, the cornerstone of any functioning democracy. Parliament essentially derives legitimacy from elections. 

Anyone familiar with the recent electoral history of India will know that BJP, led by Modi, treats elections like a blitzkrieg. In the latest one in West Bengal, the BJP not only defeated the incumbent TMC government but also virtually obliterated the opponent from politics and finished the political career of its supremo. 

It's natural that anyone who opposes the BJP would have their hopes rekindled by the non-electoral victory of the Cockroach Janta Party on the streets of New Delhi. Yadav, never famous for exercising restraint, expressed his feelings explicitly. Even if I ignore the intense sense of anarchy and non-democratic sensibility of the comment, it's difficult to let go of its immense stupidity.

There is one aspect that Yadav forgot while trying to provoke his beaten opponents—BJP's history. If he tries to bring the fight to the streets, how does he plan to win it? Did he forget that the BJP was involved in several bigger and extremely violent agitations directly or through their proxies like the Bajrang Dal or the VHP? Let's just recount the main ones for the sake of the forgetful amongst us. 

The Navnirman movement of 1975 in Gujarat was strongly backed by Bharatiya Jana Sangh, which was the BJP's earlier version. It was in this mass protest against corruption, which claimed more than a hundred lives, that Narendra Modi was noted for the first time in political circles. The anti-Mandal agitation of 1990 had more than sixty casualties and led to the fall of the V. P. Singh government. The Ram Janmabhoomi movement spanned multiple decades. The early nineties caused much violence and destruction. The post-Godhra riot is a recent event that I hope Yadav hasn't forgotten. I'm not even mentioning the several minor ones. 

Each of these movements demonstrated the BJP ecosystem's capacity to organize, sustain and politically capitalize on mass street mobilization. But once they achieved national prominence, especially after Modi was elected as the prime minister, we can observe that there is a considerable difference in their attitude. Several proxies like Bajrang Dal and VHP are defanged. One can still find them engaging in occasional violence, but mostly inconsequential and confined to small localities. One reason for this hibernation is that the BJP, with its comfortable electoral power, doesn't need much support through street mobilization. They now rely on state institutions and police. 

But I don't think they need much time to revive the proxies if cornered. I think for the sake of the national interest, it would be better to fight the BJP in elections and not force them to the streets. A party that historically excelled at street mobilization is probably the last opponent one should try to defeat through street politics rather than elections.

Friday, February 6, 2026

അറബിക്കുതിര: മാനത്തിന്റെ പരിണാമം

ഈ ലേഖനത്തിൻ്റെ ഇംഗ്ലീഷ് രൂപം ഇവിടെ വായിക്കാം.


അറബ് നാടുകളുമായുള്ള കേരളത്തിന്റെ ബന്ധം ചരിത്രപരമാണ്. പുരാതനകാലം മുതൽ ഇവിടുത്തെ തീരങ്ങളിൽ നിന്ന് കയറ്റിയയയ്ക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ അറേബ്യയിൽ എത്തുകയും അവിടുന്ന് യൂറോപ്പിലേക്കും മറ്റും പോകുകയും ചെയ്തു. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക ചരിത്രത്തെ ഇത് വളരെ സ്വാധീനിച്ചിട്ടുണ്ട്. ഗൾഫിൽ എണ്ണ കണ്ടെത്തിയ ശേഷം ഉണ്ടായിട്ടുള്ള മലയാളികളുടെ തൊഴിൽ തേടിയുള്ള പ്രവാസം ഇതിന്റെ രണ്ടാം ഭാഗമാണ്. 

വരൾച്ചയും വെള്ളപ്പൊക്കവും തൊഴിലില്ലായ്മയും കൊടികുത്തി വാണിരുന്ന കാലത്ത് ഗൾഫിൽ എത്തി കഷ്ടപ്പെട്ട് പണിയെടുത്ത ഒരു തലമുറയുടെ പുറകേ എത്രയോ യുവാക്കൾ ജീവിതം കരുപ്പിടിപ്പിച്ചു, കുടുംബങ്ങൾ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ടു. എന്നാൽ എല്ലാ കഥകളും ശുഭപര്യവസായികളായിരുന്നില്ല. പലരും അവിടെ ചൂഷകരായ സ്പോൺസർമാരുടെയും മനുഷ്യത്വമില്ലാത്ത തൊഴിലുടമകളുടെയും അടിമകളായി ജീവിതം ഹോമിച്ചു. അതികഠിനമായ നിയമങ്ങളുടെ ഊരാക്കുടുക്കിൽ പെട്ടു. ചിലർ വിസാതട്ടിപ്പുകളിൽ കുരുങ്ങി, കടൽ കടക്കാൻ പോലും കഴിയാതെ മുംബൈയിലെ തെരുവുകളിൽ അലഞ്ഞു. 

എല്ലാ സാമൂഹിക പ്രശ്നങ്ങളിലും എന്ന പോലെ സ്ത്രീകൾ ആണ് ഏറ്റവും വലിയ ഇരകളായത്. വീട്ടുജോലിക്കു പോകുന്ന പെണ്ണുങ്ങളിൽ പലരും ചൂഷണത്തിന് വിധേയരായി. കുടുംബത്തിലെ പ്രാരാബ്ധങ്ങൾ ചിലരെയൊക്കെ ലൈംഗികത്തൊഴിലാളികളാക്കി. മനുഷ്യക്കടത്ത് റാക്കറ്റുകൾ ഗ്രാമങ്ങളിൽ പോലും വ്യാപകമായി. ഹസ്സൻ നാസ്സിർ രചിച്ച അറബിക്കുതിര എന്ന നോവൽ, ഈ ലോകത്തെ നമ്മുടെ മുന്നിൽ പച്ചയായി തുറന്നു കാട്ടുന്നു. പത്തുമാസം മുംബൈയിൽ വിസയ്ക്കു വേണ്ടി താമസിച്ചപ്പോൾ, കണ്ടതും കേട്ടതുമായ അനുഭവങ്ങൾ ആണ് ആസ്പദം.

മണി എക്സ്ചേഞ്ചും ഗൾഫിലേക്ക് വേലക്കാരി സപ്ലൈയുമൊക്കെയായി നടക്കുന്ന കുഞ്ഞിമൂസ ഒരു ദിവസം തന്നെ ഖുർആൻ പഠിപ്പിച്ച മൊല്ലാക്കയുടെ ഭാര്യയെ കാണുന്നു. ഒരു ചതിയിലേക്കാണ് അവർ പോകുന്നത് എന്നു മനസ്സിലാക്കി അവൻ അവരെ രക്ഷിക്കുന്നു. വിധവയായ ശേഷം മൂന്നു പെൺമക്കളെ കെട്ടിക്കാനായി ഗൾഫിൽ പോകാൻ വേണ്ടിയെത്തിയ നിഷ്കളങ്കയായ സ്ത്രീയുടെ ബാധ്യത ഏറ്റെടുത്ത മൂസ അവരെ രക്ഷിക്കാനുള്ള ഏക വഴി തെരഞ്ഞെടുക്കുന്നു. 

അറബിക്കുതിര എന്ന ശീർഷകത്തിന്റെ യഥാർത്ഥ ധ്വനി അവസാനം ആണ് വ്യക്തമാകുന്നത്, മനസ്സിൽ ഒരു മുറിവേൽപ്പിച്ചു കൊണ്ട്. നബീസുത്താത്തയുടെ കഥാപാത്ര പരിണാമം, അവരുടെ നിഷ്കളങ്കതയുടെ അന്ത്യം, ഇതെല്ലാം ഇങ്ങനെ മാത്രമേ സംഭവിക്കാൻ സാധിക്കുള്ളൂ എന്ന് എഴുത്തുകാരൻ നമ്മളെ ബോധ്യപ്പെടുത്തുന്നു. സ്ത്രീകളുടെ മാനത്തിന് വലിയ വില ഇടുമ്പോഴും അത് പരിപാലിക്കാൻ വേണ്ട സാഹചര്യം ഒരുക്കാൻ യാതൊരു താത്പര്യവും കാട്ടാത്ത സമുദായത്തെയാണ് പ്രതിക്കൂട്ടിൽ നിർത്തുന്നത്. 

നബീസുവിന്റെ പരിണാമകഥയിലെ ഉത്പ്രേരകം (catalyst) ആണ് കുഞ്ഞിമൂസ. പലപ്പോഴും അവന്റെ പ്രവൃത്തികൾ സ്വാർത്ഥതയായോ, ചതിയായോ തോന്നിപ്പിക്കും. എന്നാൽ അയാളിലൂടെ സഞ്ചരിക്കുമ്പോൾ അയാളുടെ നിസ്സഹായത നമുക്കു കാണാം. മുംബൈയുടെ രീതികൾ, സമൂഹവും സമുദായവും വരച്ച വരകൾ എന്നിവയിലൂടെ മാത്രം നടക്കാൻ വിധിക്കപ്പെട്ടവനാണ് അവൻ. കഥ തീരുമ്പോഴും അവന്റെ കഥ നമ്മൾ മുഴുവനും കേൾക്കുന്നില്ല. 

കഥയിലെ മൂന്നാമത്തെ പ്രധാന കഥാപാത്രം മുംബൈ നഗരമാണ്. ആദ്യം ഭീമാകാരമായ ഒരു പീഡനയന്ത്രം കണക്കെ നമ്മളെ ഞെട്ടിക്കുന്ന നഗരം പതുക്കെ പതുക്കെ അതിന്റെ വർണ്ണങ്ങൾ കാട്ടുന്നു. ഏതോ സമയത്ത് നാം മനസ്സിലാക്കുന്നു അതല്ല നാടാണ് യഥാർത്ഥത്തിൽ തിന്മയുടെ ഉറവിടം. അവിടുന്ന് രക്ഷപ്പെടുന്നവരുടെ അവസാന ആശ്രയമാണ് നഗരം. അതിന്റെ വികൃതരൂപം അവിടെ കുടിയേറിയവരുടെ സഞ്ചിതമായ പീഡാനുഭവങ്ങളുടെ സംഭാവനയാണ്. 

ഈ നോവൽ യാഥാർത്ഥ്യബോധത്തിൽ ഉടലെടുത്തത് കാരണം വായനക്കാർക്ക് ആശ്വാസം തരാൻ എവിടെയും ശ്രമിക്കുന്നില്ല. തുറന്നു പറഞ്ഞുള്ള എഴുത്ത് ചിലർക്കെങ്കിലും അരോചകമായി തോന്നാം. കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ നീണ്ടുപോകുന്ന സംവാദങ്ങളാകുന്നത് ആഖ്യാനത്തിന്റെ രസച്ചരട് പലപ്പോഴും പൊട്ടിക്കുന്നുണ്ട്. എന്നാലും എഴുത്തുകാരന്റെ സത്യസന്ധത, താൻ എഴുതുന്ന ലോകത്തിന്റെ വൈചിത്ര്യത്തിന്റെ വർണ്ണനയിൽ കാട്ടുന്ന വൈദഗ്ദ്ധ്യം, ചാരിത്ര്യം, സദാചാരം, ധാർമ്മികത, തുടങ്ങിയവയെ കുറിച്ചുള്ള ചില ദർശനങ്ങൾ, ഈടുനിൽക്കുന്ന കഥാപാത്രസൃഷ്ടി എന്നിവ പുസ്തകത്തെ മികച്ചതാക്കുന്നു.

Monday, September 1, 2025

എണ്ണക്കച്ചോടം

രണ്ട് ദോശ ലേശം ചമ്മന്തി കൂട്ടി കഴിച്ച ശേഷം, കൈകഴുകി ശങ്കരൻ നമ്പൂതിരി ഉമ്മറത്ത് വന്നു. രാവിലെ മകന്റെ മകൾ കിയാര ഇട്ട പൂക്കളം ഒന്ന് നോക്കി. പൂവെല്ലാം പുറത്ത് നിന്ന് വാങ്ങിയത്. തുമ്പയോ അരിപ്പൂവോ ഒന്നും പറമ്പത്തെവിടെയുമില്ല. 

"കലികാലം." മുറുമുറുത്ത് കൊണ്ട് അയാൾ മുണ്ടൊന്ന് മുറുക്കി മുറ്റത്തേക്കിറങ്ങി. 

"അതേ," ഉച്ചത്തിൽ അകത്തേക്ക് നോക്കി വിളിച്ചു. "ആ എണ്ണക്കുപ്പി എടുത്തോളൂ. കാദറിന്റെ മില്ല് തുറന്നുണ്ടാവും."

അതേ വിളികേട്ട് പുറത്തു വന്നു. കൂടെ കിയാര മോളും. കിളികൂജനം പോലൊരു പേര്. ആദ്യം ഇഷ്ടമില്ലാതിരുന്നു. വിളിച്ചു വിളിച്ചു ഇപ്പോൾ കുഴപ്പമില്ല. അതേയുടെ അഥവാ സുമതി അന്തർജ്ജനത്തിന്റെ കൈയിൽ ഒരു ഒഴിഞ്ഞ കുപ്പി. നമ്പൂതിരി അത് വാങ്ങിച്ചു. 

അങ്ങാടിയിൽ വെളിച്ചെണ്ണ ആട്ടുന്ന മില്ലുണ്ട്. പണ്ട് ഇല്ലത്തെ തെങ്ങിലെ തേങ്ങ മാത്രം മതി അതു നിർത്താതെ ഓടാൻ. ഇപ്പോൾ പേരിന് നാല് തെങ്ങ്. തേങ്ങയിടാൻ കൊടുക്കുന്ന കൂലി മാത്രം മതി ഒരു മാസത്തെ പലവ്യഞ്ജനം വാങ്ങാൻ. ഒരു തവണ മകൻ നാട്ടിൽ വന്നപ്പോൾ ഇനി തേങ്ങ ഇടാൻ ആളെ വിളിക്കേണ്ട എന്ന് പറഞ്ഞു. ഭൂഗുരുത്വബലം ഉള്ളപ്പോൾ വെറുതെ കാശ് കൊടുക്കണോ എന്ന് ചോദിച്ചു. ശരിയാണല്ലോ? 

ഇപ്പോൾ മില്ലിൽ തമിഴ് നാട്ടിൽ നിന്ന് വലിയ ലോറിയിൽ തേങ്ങ വരും. സിഐടിയുക്കാർ ഇറക്കും. ബംഗാളികൾ ഡ്രൈയറിൽ ഉണക്കി മില്ലിൽ ആട്ടും. ചെറിയ ലെവലിൽ ഒരു ദേശീയോദ്ഗ്രഥനം. മുമ്പെ കാദർ ഒറ്റയ്ക്ക് തേങ്ങ കൊണ്ട് വന്ന്, വെട്ടിയുണക്കി, ആട്ടി, വിൽപ്പനയും നടത്താറായിരുന്നു. പ്രായമായപ്പോൾ അധ്വാനം നിർത്തി, മില്ലിന് മുന്നിൽ ഒരു കസേരയിട്ട് ഇരിക്കും, മകൻ എല്ലാ കാര്യവും നോക്കും. 

ചില്ലറ വിൽപ്പന മകന് താത്പര്യമില്ലാത്ത കാര്യമാണ്. എണ്ണ അയാൾ വേറെ കച്ചവടക്കാർക്കു കൊടുക്കും. ചിലർ പലഹാരമുണ്ടാക്കും, ചിലർ കുഴമ്പും. വേറെ ചിലർ മറ്റ് പലതും ചേർത്ത് ബോട്ടിൽ എണ്ണയാക്കി വില കൂട്ടി വിൽക്കും എന്നും കേട്ടിട്ടുണ്ട്. ചുരുക്കത്തിൽ വലിയ കച്ചവടമാണ് മകന് താത്പര്യം. ഉപ്പയുടെ നിർബന്ധം കൊണ്ട് മാത്രം കുറച്ച് ചില്ലറയായി കൊടുക്കും. 

മില്ലിന് മുന്നിൽ കാദറിന്റെ മകൻ നിൽപ്പുണ്ട്. നമ്പൂതിരിയെ കണ്ടപ്പോൾ ഒന്ന് തലകുലുക്കി പരിചയം കാണിച്ചു. "വില വീണ്ടും കൂടിയല്ലേ?" നമ്പൂതിരി ചോദിച്ചു. 

"എന്ത് കാര്യം മാഷേ? ഇപ്പ ഓട്ടല്കാറൊന്നും ബാങ്ങ്ന്നില്ല. എല്ലാറും ബെല കൊറഞ്ഞ, കലർപ്പ്ള്ളത് മതീന്ന് പറേന്ന്."

"നിനക്ക് അത് കൊടുത്തുകൂടെ?"

"ഇങ്ങളിത്! ഉപ്പ കേക്കണ്ട. എടങ്ങേറാക്കും."

നമ്പൂതിരി കുപ്പി കൊടുത്ത്, കാദറിനെ കാണാൻ അകത്തേക്കു കടന്നു. അയാൾ തന്റെ മരക്കസേരയിൽ ഇരിപ്പുണ്ട്. 

"നമ്പൂരിശ്ശാ, എന്തേ?"

"നിന്റെ മില്ലിൽ എണ്ണ വാങ്ങാനല്ലാതെ ഞാൻ സിനിമ കാണാൻ വരുമോ കാദറേ?"

"ഇങ്ങക്ക് എന്തിനാ ഞമ്മളെ എണ്ണ?"

"വില കൂടിയാലും ഇവിടുന്ന് നല്ല എണ്ണ വാങ്ങുന്നതല്ലേ നല്ലത്?"

"ഇങ്ങളും തൊടങ്ങീനില്ലേ എണ്ണക്കച്ചോടം? പെര്ത്ത് ഉണ്ടാക്കുന്നതെല്ലം അറിഞ്ഞിന്."

"നിനക്ക് വട്ടു പിടിച്ചോ? ഞാനോ? കച്ചവടമോ?"

"പേപ്പറിലുണ്ട്. ഇന്ത്യേലെ ബ്രാമ്മണന്മാരെല്ലം എണ്ണക്കച്ചോടം നടത്തി പെരുത്ത് കായി ഉണ്ടാക്ക്ന്ന്ണ്ട് ന്ന്."

കാദർ കൈയിലുണ്ടായിരുന്ന പത്രം അയാൾക്ക് നേരെ നീട്ടി. വാർത്ത കണ്ട് പൊട്ടിച്ചിരിച്ച് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന നമ്പൂരിശ്ശന്റെ കൂടെ കാദറും കൂടി. 








Saturday, August 16, 2025

പീറ്റേഴ്സ്ബർഗിനെ കുറിച്ച്: മയകോവ്സ്കി (തർജ്ജമ)


മേൽക്കൂരപ്പൈപ്പുകളിലൂടെ ചോരുന്ന മിഴിനീർ
*നേവയുടെ കൈയിലേക്ക് വരകൾ കോറുമ്പോൾ, 
മാനത്ത് തൂങ്ങിക്കിടക്കുന്ന ചുണ്ടുകൾ
കല്ലിൻ മുലഞെട്ടുകൾ വലിച്ചുകുടിച്ചുകൊണ്ടിരുന്നു. 

സ്വസ്ഥമായി ആകാശം വ്യക്തമായ് കണ്ടു
കടലിൻ സമുജ്ജ്വലമായ ചാലിലൂടെ, 
വിയർത്തു തളർന്നൊരു ഒട്ടകക്കാരൻ
നേവയുടെ മടിയനായ ഇരട്ടക്കൂനനെ മേയ്ക്കുന്നു.


*നേവ- നേവാ നദി


മയകോവ്സ്കിയുടെ About Petersburg എന്ന കവിതയുടെ മലയാള തർജ്ജമ. സെന്റ് പീറ്റേഴ്സ്ബർഗിന്റെ രണ്ട് അവസ്ഥകളെ വളരെ ഭ്രമാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. നഗര വ്യവസ്ഥിതിയുടെ ജീർണ്ണാവസ്ഥയും, നഗരവാസികളുടെ അതിജീവനവും സർറിയലിസ്റ്റ് ബിംബങ്ങളിലൂടെ ആവാഹിച്ചിരിക്കുന്നു. അവജ്ഞയും ആരാധനയും ഒരേ കവിതയിൽ, ചിലപ്പോൾ ഒരേ ബിംബങ്ങളിൽ പ്രതിഫലിപ്പിക്കുന്നത് കവിതയുടെ പ്രത്യേകതയായി തോന്നുന്നു. പീറ്റേഴ്സ്ബർഗിന്റെയും നേവാനദിയുടേയും ഒരു വിഹഗവീക്ഷണം (aerial view) കവിത പ്രദാനം ചെയ്യുന്നു. 




Friday, August 1, 2025

അവന്റെ താരിഫുകൾ


അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പട്ടിക്ക് പൊതിക്കാ തേങ്ങാ കിട്ടിയ മട്ടിൽ ഓടി നടക്കുന്നത് കാണുന്നുണ്ടോ? വ്യാപാര കരാറുകൾ നടത്തും എന്ന് പറഞ്ഞ് എല്ലായിടത്തും പ്രസംഗിച്ചു നടക്കുന്നു, എല്ലാ തല്ലുകൂടലിലും തലയിട്ട് മദ്ധ്യസ്ഥം പറയുന്നു, ലോകത്തില്ലാത്ത താരിഫുകൾ പ്രഖ്യാപിക്കുന്നു, അതിനു ശേഷം തീയതി മാറ്റുന്നു, ആകപ്പാടെ ബഹളമയം. ഭരണത്തിൽ വരുന്നതിന് മുന്നേ ഉക്രൈൻ പ്രശ്നവും ഹമാസ് ഇടപാടും ഇരുപത്തിനാലു മണിക്കൂറിൽ, വിത്തിൻ റ്റ്വൻറ്റി ഫോർ അവർസ്, പരിഹരിക്കും എന്നു പറഞ്ഞിട്ട് മാസം ആറു കഴിഞ്ഞു. ഇന്ത്യാ-പാക് പ്രശ്നത്തിൽ കഴിയാവുന്നത്ര ചെളിവാരിയെറിയാൻ നോക്കി. ഇസ്രായേൽ പ്രസിഡന്റിനെ പച്ചത്തെറി വിളിച്ചു. ചുരുക്കത്തിൽ അരക്കിറുക്കൻ എന്ന് പേര് കേൾപ്പിച്ചു. 

ഇതെന്താ ഇങ്ങനെ? ഉത്തരം നോക്കി പോയാൽ എത്തുക അയാളുടെ സാമ്പത്തിക ഉപദേഷ്ടക കൌൺസിലിന്റെ ചെയർമാൻ സ്റ്റീഫൻ മിരാൻ എന്ന മാന്യദേഹത്തിന്റെ പക്കലാണ്. മിരാൻ കഴിഞ്ഞ വർഷം, അതായത് ട്രംപ് പ്രസിഡന്റ് ആകുന്നതിന് തൊട്ടു മുൻപ്, ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. 'ആഗോള വ്യാപാര സംവിധാനം പുനഃക്രമീരിക്കാൻ ഒരു മാർഗരേഖ' (A User's Guide to Restructuring the Global Trading System*) എന്നായിരുന്നു അതിന്റെ പേര്. അമേരിക്കൻ സാമ്പത്തിക വ്യവസ്ഥ എത്തിയിരിക്കുന്ന അതിഭീമമായ കടക്കെണിയിൽ നിന്നും പുറത്തു കടക്കാനുള്ള മാർഗ്ഗം. 

താരിഫുകളും കറൻസിയുടെ മൂല്യക്രമീകരണവും ഉപയോഗിച്ച് ഇപ്പോഴത്തെ ഡോളറിന്റെ അനിയന്ത്രിതമായ മൂല്യ വർദ്ധനയും ഒപ്പം തന്നെ വർദ്ധിക്കുന്ന കടബാധ്യതയും കുറയ്ക്കാൻ ആണ് മിരാൻ പറയുന്നത്. താരിഫുകൾ നടപ്പിലാക്കുന്നതിനെ കുറിച്ച് തുടർന്ന് പറയുന്നു:

Tariffs will likely be implemented in a manner deeply intertwined with national security concerns... (ദേശീയ സുരക്ഷാ ആശങ്കകളുമായി ആഴത്തിൽ ഇഴചേർന്ന രീതിയിലായിരിക്കും താരിഫുകൾ നടപ്പിലാക്കുക.) 

അതുകൊണ്ട് ആണ് എല്ലാ താരിഫ് പുനഃക്രമീകരണവും യുദ്ധങ്ങൾ, കലഹങ്ങൾ, ആയുധങ്ങൾ എന്നിവയൊക്കെ ആയി ബന്ധപ്പെടുത്തി പറഞ്ഞു വരുന്നത്. യുഎസ് കൊടുക്കുന്ന സുരക്ഷ ഉപയോഗിക്കുന്ന രാജ്യങ്ങൾ എന്ത് താരിഫും സ്വീകരിക്കാൻ നിർബന്ധിതരാകും. അല്ലാത്തവരെ ഭീഷണിയും ചെറിയ തല്ലും കൊടുത്ത് അനുസരിപ്പിക്കാം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നു എന്ന് പറഞ്ഞാണല്ലോ ഇന്ത്യയ്ക്ക് താരിഫ് വർദ്ധന ഏർപ്പെടുത്തുന്നത്. അപ്പോൾ ജപ്പാന്? അഞ്ചു ശതമാനം വരെ മാത്രം ഉണ്ടായിരുന്ന താരിഫ് ഈ ജൂലൈയിൽ പതിനഞ്ചാക്കി. അപ്പോൾ ഇത് ഇയാൾ ചുമ്മാ പറയുന്നതല്ല. വമ്പൻ പ്രതിസന്ധിയിൽ നിന്ന് കര കയറാനുള്ള അറ്റ കൈ പ്രയോഗമാണ്. 


തിയററ്റിക്കലി പരിപാടി നന്നായിരുന്നു. വിചാരിച്ച പോലെ നടന്നിരുന്നെങ്കിൽ അമേരിക്കൻ പൊതുകടം ലോകത്തിന്റെ മൊത്തം ബാധ്യത ആകുമായിരുന്നു. തങ്ങളുടെ തകർന്നു കിടക്കുന്ന നിർമ്മാണ രംഗം ശരിയാക്കിയെടുക്കാൻ അഞ്ചോ, എട്ടോ കൊല്ലവും കിട്ടിയേനേ. പക്ഷേ, ചിലർ നല്ല വൃത്തിയായി വട്ടം നിന്നു. ബ്രിക്സ് രാജ്യങ്ങൾ. അമേരിക്കൻ മദ്ധ്യസ്ഥശ്രമം റഷ്യ കണക്കിലെടുത്തില്ല. ചൈന തിരിച്ച് കൂടുതൽ താരിഫ് ഏർപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി, ടംഗ്സ്റ്റൺ പോലുള്ള റേർ എർത്ത് ധാതുക്കളുടെ വിനിമയം നിയന്ത്രിച്ചു. ഇന്ത്യ കാര്യമായ പ്രതികരണങ്ങൾ നടത്തിയില്ല, എന്നാൽ മറ്റു ശക്തികളും (ബ്രിട്ടൻ), ആഫ്രിക്കൻ രാജ്യങ്ങളുമായും ഡീലുകൾ നടത്താൻ തുടങ്ങി. ബ്രസീലാകട്ടെ ശക്തമായി പ്രതികരിക്കുകയും, പ്രതിരോധകരമായ നിയമ നിർമ്മാണങ്ങൾ നടത്തുകയും ചെയ്തു. 

മിരാൻ തന്റെ ലേഖനത്തിൽ പലതരം പ്രതികരണങ്ങളും തിരിച്ചടികളും പ്രവചിക്കുകയും, പ്രതിരോധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്ര വലിയ സംഘടിതമായ എതിരിടൽ പ്രതീക്ഷിച്ചിരുന്നില്ല. ലോക ജനസംഖ്യയുടെ വലിയ ഭാഗം വസിക്കുന്ന, ആഗോള ജി ഡി പി യുടെ വലിയ ഭാഗം സംഭാവന ചെയ്യുന്ന ഈ രാജ്യങ്ങൾക്ക് യു എസ്സിന്റെ സാമന്ത രാജ്യങ്ങളുടെ പരോക്ഷ പിന്തുണയും ഉണ്ടെന്നു സംശയിക്കാം. 

സത്യത്തിൽ ഈ പ്രബന്ധവും അതെഴുതിയവനെയും വിശ്വസിച്ച് പടക്കളത്തിൽ ഇറങ്ങിയ ട്രംപ്, തിരിച്ച് കയറാൻ വഴിയില്ലാതെ നട്ടംതിരിയുന്നതാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്. ആഗോള പ്രതിരോധ വ്യാപാര പടക്കളത്തിലെ ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിനവ അഭിമന്യു ആണ് ട്രംപ്. വ്യൂഹത്തിൽ കയറാൻ വഴി പറഞ്ഞു കൊടുത്ത് കയറ്റിയ മിരാൻ പുറത്തു കടക്കാൻ സഹായിക്കുമോ? അയാൾക്ക് വഴി അറിയുമോ? അതോ ട്രംപ് എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് അമേരിക്കൻ രക്ഷകൻ ആകുമോ? 

കാത്തിരുന്നു കാണാം.

* Link to the paper 

Monday, June 30, 2025

ശിവൻകുട്ടിയുടെ സുംബ


ഇന്ന് നാട് നിറയെ സുംബയെ കുറിച്ചുള്ള ചർച്ചകൾ അലയടിക്കുന്നുണ്ടെങ്കിലും ശിവൻകുട്ടി സാറിൻറെ സുംബാ പ്രാവീണ്യം പണ്ടേ അറിയപ്പെടേണ്ടതായിരുന്നു. വർഷങ്ങൾക്കു മുന്നേ കേരള നിയമസഭയിൽ അദ്ദേഹം തൻറെ സ്വന്തം സുംബ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. ഓർമ്മയില്ലേ? മേശയിൽ ചാടി കയറിയുള്ള പ്രകടനം. അത് സുംബയായിരുന്നു എന്ന് അന്ന് തിരിച്ചറിയപ്പെട്ടില്ല. ഇത് കാര്യമായി ശ്രദ്ധിക്കപ്പെടാഞ്ഞത് കേസൊക്കെ തേഞ്ഞുമാഞ്ഞു പോയി എന്നതുകൊണ്ട് ആവാം. ഒരു കമ്മ്യൂണിസ്റ്റ് വൈരുദ്ധ്യാത്മക ഭൗതികവാദ ലൈനിൽ പോയാൽ കോടതിയിൽ തേയും എന്നതിനാൽ ഒരു അദ്വൈത-ആര്യൻ-ആറാം തമ്പുരാൻ സ്റ്റൈലിൽ 'ബ്രഹ്മൻ സത്യം ജഗത് മിഥ്യ' എന്ന സങ്കൽപ്പത്തിൽ നിയമസഭയിൽ നടന്നതെല്ലാം വെറും മായ മാത്രമായിരുന്നു എന്ന് തെളിയിച്ചു കളഞ്ഞത് കൊണ്ടായിരിക്കാം ഈ പ്രകടനം കേരള സാംസ്കാരിക-സാമൂഹ്യ-രാഷ്ട്രീയ ചരിത്രത്തിൽ വേണ്ടത്ര രേഖപ്പെടുത്താതെ പോയത്. 

എന്നാൽ തൻറെ സമയപരിധി തീരാൻ ഏതാനും മാസങ്ങൾ മാത്രമുള്ള ഇപ്പോൾ ശിവൻകുട്ടി തൻറെ സാമർത്ഥ്യം എടുത്ത് വീശിയിരിക്കുകയാണ്. കേരളത്തിലെ എല്ലാ വിദ്യാർത്ഥികളെയും സുംബ പഠിപ്പിക്കും എന്നാണ് ഭീഷണി. നല്ല കാര്യം തന്നെ. കുഞ്ഞുങ്ങൾ ഇത്തിരി ഒക്കെ ചാടിത്തുള്ളി, കുത്തിമറിഞ്ഞ്, ശരീരമൊക്കെ ഇളക്കി അർമാദിക്കട്ടെ. കളിസ്ഥലങ്ങളില്ലാതായ, മൊബൈലിൽ മുങ്ങിത്താണ, കുട്ടിത്തങ്ങൾ ഇങ്ങനെയെങ്കിലും ഒന്ന് ഇളകുന്നത് നല്ലതാണ്. ലഹരിക്ക് എതിരെ എന്ന കാരണം മാത്രം തീരേ ദഹിക്കുന്നില്ല. ഡാൻസ് എന്നു കേട്ടാലേ രണ്ടടിച്ച് തുള്ളാം എന്ന് പരിപാടിയിടുന്ന ഒരു സമൂഹത്തെ സുംബ ചെയ്ത് മുക്തമാക്കാൻ സാധ്യമോ? 

എന്നാൽ ഇത് കേട്ടതും ചിലതൊക്കെ ചാടിയിറങ്ങി എതിർ സ്വരങ്ങൾ കേൾപ്പിക്കാൻ തുടങ്ങി. ഇതെല്ലാം അശ്ലീല പ്രകടനങ്ങൾ ആണെന്നും, ഇങ്ങനെയുള്ള പരിഷ്കാരങ്ങൾ പള്ളി കമ്മിറ്റികൾ വഴി ചർച്ച ചെയ്തു നടപ്പാക്കണം എന്നും തിട്ടൂരങ്ങൾ ഇറങ്ങാൻ തുടങ്ങി. എനിക്ക് തോന്നുന്നത്, സുംബയും സാംബയും തമ്മിൽ മാറിപ്പോയതായിരിക്കും എന്നാണ്. പാവങ്ങൾ. ലോകകപ്പ് സീസണിൽ മലയാള സ്പോർട്സ് ലേഖകരെല്ലാം ബ്രസീൽ കളിക്കാർ സാംബാ താളത്തിൽ കളിക്കുന്നു എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നതിന്റെ പ്രശ്നമാണ്. എന്ത് വൃത്തികേട്! സഞ്ജു സാംസൺ കളിക്കുന്നത് കഥകളിയുടെ രീതിയിലാണ് എന്ന് പറയുന്നത് എത്ര ബാലിശമാണോ, അത്ര റിഡിക്യൂലസ് ആണ് ഇതും. 


എന്തായാലും ശിവൻകുട്ടി മാസ്റ്റർ ഇതിനെല്ലാം പുല്ലുവിലയാണ് കൊടുക്കുന്നത്. വെച്ച കാല് മുന്നോട്ടു തന്നെ എന്ന് മാർക്സിയൻ സിദ്ധാന്തം അനുസരിച്ചുള്ള നീക്കം. എല്ലാ വിദ്യകളും അഭ്യാസങ്ങളും വശമാക്കിയ ഒരു വിദ്യാഭ്യാസ മന്ത്രി നമുക്കുണ്ടെന്ന് അദ്ദേഹം തെളിയിച്ചു തന്നു. ലേബർ മന്ത്രി കൂടിയായ അദ്ദേഹത്തിൻറെ ഭരണത്തിൽ കേരളത്തിലെ ലേബർ ഒക്കെ നിശ്ചലം ആണെങ്കിലും കുട്ടികൾ അത്യാവശ്യം ലേബർ ചെയ്യുന്നു എന്നത് ആശ്വാസം തന്നെ.

ഇതിൻറെ ശരിയായ പ്രാധാന്യം നാം മനസ്സിലാക്കേണ്ടത് ദക്ഷിണേന്ത്യയിൽ പൊണ്ണത്തടി വർദ്ധിക്കുന്നു എന്ന പഠനത്തിൻറെ കൂടെ പശ്ചാത്തലത്തിലാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യയിൽ കുടവയർ കൂടി വരുന്നുണ്ട് പോലും. ഈ ലേഖകൻ തന്നെ പടിപ്പുര കയറുമ്പോൾ ഉമ്മറത്ത് എത്തുന്ന ഒരു പൈലറ്റ് വയർ അകമ്പടി സേവിക്കുന്ന മാന്യദേഹം ആണ്. 'കുംഭ കുറക്കാൻ ഇത്തിരി സുംബാ' എന്നോ മറ്റോ ആകർഷകമായ ഒരു മുദ്രാവാക്യം കാലഘട്ടത്തിൻറെ ആവശ്യമാവുകയാണ്. 

ചിലരെങ്കിലും പറയുന്നത് ഇതൊക്കെയും ഒരു ലാറ്റിനമേരിക്കൻ കമ്യൂണിസ്റ്റ് അസ്കിതയാണ് എന്നാണ്. അതു പോലെ കേന്ദ്ര സർക്കാർ പ്രൊമോട്ട് ചെയ്യുന്ന യോഗയെ വലിച്ചു താഴെയിറക്കാനുള്ള ഗൂഢാലോചന ആണ് എന്നും പറയപ്പെടുന്നു. സാദ്ധ്യത ഇല്ല. കാരണം ഇപ്പോൾ ഇതേ ശിവൻകുട്ടി സാർ കൊണ്ടുവന്ന അടുത്ത പരിഷ്കാരം തന്നെ. 

കേരളത്തിൽ ഒന്നാം ക്ലാസ് മുതൽ ഹിന്ദി വിദ്യാഭ്യാസം നിർബന്ധമാക്കുന്നു പോലും. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെല്ലാം ഹിന്ദിയെ പുറം കാലുകൊണ്ട് തൊഴിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുമ്പോഴാണ് ഇവിടെ ഇങ്ങനെ. സജീവമായ വല്ല അന്തർധാരയോ മറ്റോ ആയിരിക്കും, ശിവൻകുട്ടിയെ കുറ്റം പറയരുതല്ലോ. എന്നാൽ മലയാളവും ഇംഗ്ലീഷും പഠിപ്പിച്ച് പഠിപ്പിച്ച് നിരക്ഷരകുക്ഷികളാക്കിയ പാവം വിദ്യാർത്ഥികളെ ഇങ്ങനെ പരീക്ഷിക്കണോ എന്ന് എന്റെ ആത്മഗതം. 

Monday, November 11, 2024

വിശപ്പ് പ്രണയം ഉന്മാദം: ഇല്ലായ്മയിൽ ഉള്ളത്

 ഇവിടെ ഇംഗ്ലീഷിൽ വായിക്കാം. 

"തലയ്ക്കുള്ളിലെ ജെല്ലിമിഠായികൾ എന്തൊക്കെ അദ്ഭുതങ്ങളാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന്, എപ്പോഴാണ് അതിനുള്ളിൽ മാറ്റങ്ങൾ വരുന്നതെന്ന്, കയ്‌പ്‌ മധുരമായും മധുരം കയ്‌പായും മാറുന്നതെന്ന് ആർക്കാണ് പറയാനാവുക..?"


ദാരിദ്ര്യം മനുഷ്യരുടെ ഓജസ്സ് ഊറ്റിയെടുത്ത് അവരെ വെറും ചണ്ടിയാക്കി മാറ്റിക്കളയുന്ന പ്രതിഭാസമാണ്. സമ്പത്തില്ലായ്മ എന്ന ഒരു ഘടകത്തിന്റെ മാത്രം അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് അതിനെ ലളിതവൽക്കരിക്കുകയായിരിക്കും. ദാരിദ്ര്യത്തിന്റെ യഥാർത്ഥവും അന്തിമവും ആയ വില, അത് വ്യക്തികൾക്കും സമൂഹത്തിനും ഉണ്ടാക്കുന്ന സാമൂഹികവും മാനസികവും രാഷ്ട്രീയവുമായ അപചയം കൂടി കണക്കിലെടുത്തു നിർണ്ണയിക്കുമ്പോൾ, നാം കരുതുന്നതിലും വളരെ വലുതായിരിക്കും. 

പട്ടിണിയുടെ എല്ലാ പീഢാനുഭവങ്ങളിലൂടെയും കടന്നു പോകുമ്പോഴും തന്റെ സഹൃദയത്വം നഷ്ടപ്പെടാതെ, അതിനെ കൂടുതൽ പരിപോഷിപ്പിക്കാൻ തുനിഞ്ഞിറങ്ങി എന്നതാണ് മുഹമ്മദ് അബ്ബാസ് എന്ന വായനക്കാരന്റെ വിജയം. സമൂഹത്തിന്റെ എല്ലാ അളവുകോലുകളിലും പിന്നാക്കം നിൽക്കുന്ന ഒരാൾ, മനുഷ്യൻ എന്ന നിലയിൽ മുൻനിരയിൽ ഇടിച്ചു കയറിയതിന്റെ ദൃഷ്ടാന്തം ആണ് അയാളുടെ ജീവിതം. എട്ടാം ക്ലാസ് വരെ മാത്രം, അതും തമിഴിൽ, പഠിച്ച്, മലയാള ഭാഷ വായിക്കാൻ അറിയാതിരുന്ന ഒരാൾ, ഒരു നേരത്തെ ആഹാരം തനിക്കും കുടുംബത്തിന്നും തേടാനുള്ള നെട്ടോട്ടത്തിന് ഇടയിലും പുസ്തകം വായിക്കാനുള്ള, സൃഷ്ടിപരമായി സമൂഹത്തിനോട് സംവദിക്കാനുള്ള ആർജ്ജവം കാത്തു സൂക്ഷിച്ചു എന്നതാണ് മനുഷ്യ വർഗത്തോടുള്ള അയാളുടെ സംഭാവന. 

അബ്ബാസിന്റെ ഓർമ്മക്കുറിപ്പുകൾ ആയ "വിശപ്പ് പ്രണയം ഉന്മാദം" ഈയടുത്താണ് വായിക്കാൻ കിട്ടിയത്. തന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ കണ്ടും കേട്ടും അനുഭവിച്ചും മനസ്സിൽ പതിഞ്ഞ ഓർമ്മകളുടെ സമാഹാരം. ഇതിലെ മുപ്പത്തിയെട്ട് കുറിപ്പുകൾ പലപ്പോഴായി സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടതാണെന്ന് വായിച്ചപ്പോൾ മനസ്സിലായി. തനിക്കുള്ളിലും, ചുറ്റിലും നിറഞ്ഞാടുന്ന ഇല്ലായ്മയാണ് മിക്കവയിലും പ്രകടമാകുന്ന വിഷയം. കൊടിയ പട്ടിണിയിൽ മനുഷ്യത്വവും, പ്രതികരണശേഷിയും കൈമോശം വരുന്നതിന്റെ ചിത്രങ്ങൾ, അവയ്ക്കിടയിൽ അതെല്ലാം തിരിച്ചുപിടിക്കാനുള്ള ചില കഠിന ശ്രമങ്ങൾ. ഈ കുറിപ്പുകളെ എറ്റവും ഋജുവായി ഇങ്ങനെ നിർവചിക്കാം എന്നു തോന്നുന്നു. 

താനും തന്റെ ജീവിതവും മുന്നിട്ടു നിൽക്കുന്ന കുറിപ്പുകളിൽ കാണുന്ന ഗഹനമായ ആത്മവിചിന്തനം, സമൂഹത്തെയും സഹജീവികളേയും കുറിച്ചുള്ള എഴുത്തിൽ പ്രകടമാകുന്ന സഹാനുഭൂതിയും  അനുകമ്പയും, ഇവയെല്ലാം അബ്ബാസിന്റെ എഴുത്തിനെ ശ്രദ്ധിക്കാൻ നമ്മെ നിർബന്ധിപ്പിക്കുന്നു. തലക്കെട്ടിലുള്ള മൂന്നു ഘടകങ്ങൾ, വിശപ്പും പ്രണയവും ഉന്മാദവും, എങ്ങനെ അന്യോന്യം ഒരേ സമയം കാരണവും ഫലവും ആയി മാറുന്നു എന്നതും പ്രാധാന്യമുള്ള പ്രതിപാദ്യ വിഷയമായി തോന്നി. 

ഇതിലെ ആദ്യത്തെ കുറിപ്പിൽ എഴുത്തുകാരൻ ഒരു മുൻകൂർ ജാമ്യം എടുത്തു വെക്കുന്നുണ്ട്. സാഹിത്യഭാഷ പ്രതീക്ഷിക്കരുതെന്നും, ജീവിതത്തിന്റെ ഭാഷയാണ് ഇതിലുള്ളത് എന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു. ഇതിലെ വിഷയം പ്രാധാന്യം അർഹിക്കുന്നു എങ്കിലും, രചനയിലെ അതിവൈകാരികതയും തഴമ്പിച്ച സാഹിത്യ പ്രകടനങ്ങളും കല്ലുകടിയാകുന്നു. ഈ രീതിയിൽ തന്റെ ഉള്ളിൽ ഉരുകിത്തിളയ്ക്കുന്ന വികാരങ്ങളെ ഒഴുക്കിക്കളയുന്നത് എഴുത്തുകാരന് ഒരു തെറാപ്പിയുടെ ഫലം കൊടുക്കുന്നുണ്ടാവാം. അയാളുടെ ലോകത്തിന്റെ പുറത്തുനിന്നു കൊണ്ട്, താൻ മാവിലായിക്കാരൻ ആണല്ലോ എന്ന സമാധാനത്തോടെ, അയ്യോ പാവം എന്നുരുവിടുന്ന വായനക്കാരനും ഒരു പൈങ്കിളി സുഖം ലഭിക്കുന്നുണ്ടാവാം. എന്നാൽ ഈ വാചാടോപം കൃതിയുടെ വിഷയത്തിന്റെ അന്തസ്സത്ത ചെറുതായെങ്കിലും ചോർത്തിക്കളയുന്നു എന്നതാണ് ഇതിലെ യഥാർത്ഥ ദുരന്തം. 


Wednesday, October 30, 2024

വിലായത്ത് ബുദ്ധ- കഥയും സാഹിത്യവും

ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് ഇവിടെ ഉണ്ട്. 


സാഹിത്യം എന്നത് നിർവചിക്കാൻ ഇത്തിരി ബുദ്ധിമുട്ടുള്ള വാക്കാണ്. കാരണം വളരെയേറെ ആത്മനിഷ്ഠമായ ഒന്നാണത്. വർഷങ്ങൾ കൊണ്ട് ഒരാളുടെ ജീവിതത്തിൽ അയാളുടെ അനുഭവങ്ങൾ ഉണ്ടാക്കുന്ന സംവേദനക്ഷമതയാണ് അയാളുടെ സാഹിത്യത്തെ അടയാളപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെയാണ് ഒരാളുടെ ഇഷ്ടസംഗീതം മറ്റൊരാൾക്ക് തെറിപ്പാട്ടാകുന്നത്, ഒരു സാഹിത്യസൃഷ്ടി ഒരാളിൽ ഉണ്ടാക്കുന്ന അനുരണനം അതേ പോലെ, അതേ അളവിൽ മറ്റൊരാളിൽ ഉണ്ടാക്കാത്തത്. 

എന്നെ സംബന്ധിച്ചിടത്തോളം, സാഹിത്യത്തിന്റെ പ്രധാന ഘടകങ്ങൾ രൂപവും, ഘടനയുമാണ്. ആയിരം തരത്തിൽ പറയാവുന്ന ഒരു കഥയ്ക്ക് ഏറ്റവും അനുയോജ്യം എന്ന് സാഹിത്യകാരൻ തീരുമാനിക്കുന്ന രീതിയാണ് അത് എത്ര നല്ല സാഹിത്യമാണ് എന്ന് തീരുമാനിക്കുന്നത്. അതിൽ അയാൾ പറയുന്ന കാര്യങ്ങളുടെ അത്ര തന്നെയോ ചിലപ്പോൾ അതിലധികമോ പ്രാധാന്യം, പറയാത്തതോ പറയാതെ പറയുന്നതോ ആയ കാര്യങ്ങൾക്ക് ഉണ്ടാകും. 

പല വായനക്കാരും ഒരു അബോധ തലത്തിൽ സാഹിത്യത്തെ ആസ്വദിക്കുന്നവരാണ്. ഒരു നല്ല പുസ്തകം വായിച്ചു എന്ന ആഹ്ളാദത്തിനപ്പുറം കൂടുതൽ വിശകലനം നടത്താൻ പലരും തയ്യാറാവുന്നില്ല. അപ്പോഴാണ്, സാഹിത്യപരമായ ഗുണങ്ങൾ കുറവുള്ള പുസ്തകങ്ങൾ വെറും മാർക്കറ്റിംഗിന്റെയും അത് സൃഷ്ടിക്കുന്ന ഹൈപ്പിന്റെയും ബലത്തിൽ വായനക്കാരിൽ അടിച്ചേൽപ്പിക്കപ്പെടുന്നത്. അപ്പോൾ നിങ്ങൾ ചോദിക്കും വ്യക്തിനിഷ്ഠമായ സാഹിത്യത്തിന്റെ ഗുണം ആരു തീരുമാനിക്കും എന്ന്. 

അത് നിരൂപകനോ ഇൻഫ്ലുവൻസറോ മാർക്കറ്റിംഗ് വിദഗ്ധനോ അല്ല, 'വിവരമുള്ള' വായനക്കാരനാണ് തീരുമാനിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ഒരു ആഖ്യായികയുടെ, അത് നോവലോ, കഥയോ എന്തുമായിക്കോട്ടെ, സാഹിത്യ സമ്പത്ത് വിലയിരുത്താൻ ഞാൻ ഉപയോഗിക്കുന്ന വഴി വളരെ ലളിതമാണ്. അതിന്റെ പ്ലോട്ട് മറ്റൊരാളോട് പറയുമ്പോൾ കേൾക്കുന്നയാൾക്ക് ആ പുസ്തകം വായിച്ച അനുഭൂതി എത്രത്തോളം കിട്ടും എന്ന് ചിന്തിക്കുക. മറ്റൊരാളോട് പുസ്തകത്തിലെ കഥ പറയുമ്പോൾ ചോർന്നു പോകുന്ന അതിലെ ഘടകമാണ് സാഹിത്യം. 'ഖസാക്കിന്റെ ഇതിഹാസം' അല്ലെങ്കിൽ 'ചെമ്മീൻ' തുടങ്ങിയ കൃതികളുടെ പ്ലോട്ട് മാത്രം പറഞ്ഞു കൊടുക്കുമ്പോൾ നഷ്ടപ്പെടുന്ന സത്തയാണ് അതിലെ സാഹിത്യം. 

ഇത്രയും നീണ്ട ആമുഖം എഴുതാൻ കാര്യം ഇന്നലെ വായിച്ച ജി. ആർ. ഇന്ദുഗോപന്റെ 'വിലായത്ത് ബുദ്ധ' എന്ന പുസ്തകമാണ്. ഇതിൽ സാഹിത്യം കുറവാണ്, ഒരു കഥാകഥനം എന്ന് പറയാം. ഇതിന്റെ കഥയുടെ ചുരുക്കം ഇവിടെ പറഞ്ഞാൽ, വായിക്കുന്നയാൾക്ക് പുസ്തകം വായിച്ചതിനോട് അടുത്ത ഒരു അനുഭൂതി കിട്ടും. അതിനാൽ ഞാൻ അതിന് മുതിരുന്നില്ല. ഞാൻ കുറ്റപ്പെടുത്തുകയല്ല. ഇതൊരു നല്ല കഥയാണ്, വളരെ രസകരമായി പറഞ്ഞ ഉദ്വേഗജനകമായ കഥ. ഇത്ര നന്നായി പറഞ്ഞ കഥാകാരൻ അഭിനന്ദനം തീർച്ചയായും അർഹിക്കുന്നു. 

അഭിനന്ദനം അർഹിക്കാത്തത് ഇതിന്റെ മുന്നിലും പിന്നിലും നിന്ന് ഇതിന്റെ സാഹിത്യത്തെ പെരുപ്പിച്ചു കാട്ടാനുള്ള ശ്രമമാണ്. ചില തട്ടുപൊളിപ്പൻ പടങ്ങളിൽ, നായകന്റെ ഗുണഗണങ്ങൾ 'തള്ളാൻ' വരുന്ന ശിങ്കിടിയെ പോലെ, ചിലർ ഇതിൽ മുങ്ങിത്തപ്പി ഇതിനില്ലാത്ത സാഹിത്യ ഗുണങ്ങൾ നിരത്തുന്നു. ഒന്നും കിട്ടാത്തതിനാൽ കഥയിൽ വിവരിക്കുന്ന ചില വസ്തുക്കളുടെ മണവും നിറവും ചികയുന്നു. മറ്റൊരാൾ ഇതിന്റെ തലക്കെട്ടിൽ ഉള്ള 'ബുദ്ധ' എടുത്ത് ഇതിനെ സെൻ ബുദ്ധിസ്റ്റ് കഥയാക്കാൻ വിയർപ്പൊഴുക്കുന്നു. നൂറ്റമ്പത് പേജുള്ള പുസ്തകത്തിൽ നാൽപ്പത്തി അഞ്ചു പേജുകൾ, ഏതാണ്ട് മൂന്നിലൊന്ന് ഭാഗം, പുസ്തകത്തെ തള്ളിക്കയറ്റുകയാണ്. 

ഇതു പോലൊരു കഥയായ 'The Godfather' പണ്ടൊരു നല്ല സംവിധായകൻ മികച്ച സാഹിത്യ ഗുണമുള്ള ചലച്ചിത്രമാക്കി മാറ്റിയ ചരിത്രമുണ്ട്. 'വിലായത്ത് ബുദ്ധ' എന്ന കഥാഖ്യാനത്തിനും അതേ ഭാഗ്യം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. 

Wednesday, October 16, 2024

ഫാനായണം...


 ഇന്നലെ മെട്രോ കാത്തു നിൽക്കുമ്പോൾ കേട്ടത്:

"നീയൊരു മാതിരി മോഹൻലാൽ ഫാൻസിന്റെ പണി കാട്ടരുത്."

"അതെന്താ?"

"ലാലേട്ടന്റെ ബ്രഹ്മാണ്ഡ സിനിമ വരുന്നുണ്ട് എന്ന് ആർത്തലച്ച് ബഹളം കൂട്ടും. പടം ഇറങ്ങിയാൽ ഒരുത്തനും കാണില്ല. പിന്നെ എട്ടു നിലയിൽ പൊട്ടി തിയേറ്റർ വിട്ട ശേഷം സംവിധായകനെയും എഴുത്തുകാരനെയും തെറി വിളിച്ചു ക്ഷീണം മാറ്റും."

"അപ്പോൾ മമ്മൂട്ടി ഫാൻസോ?"

"അവരും പടം തിയേറ്ററിൽ പോയൊന്നും കാണില്ല. പിന്നെ ഒരു വ്യത്യാസം, പടം പൊട്ടിയാലും ഇക്ക സൂപ്പർ എന്ന് പറഞ്ഞു ഇന്റർനെറ്റിൽ തള്ളിമറിച്ചോളും."

Tuesday, October 15, 2024

മഹേന്ദ്രസംഭവം അഥവാ അപമാനക്കൊല...

 


ഇംഗ്ലീഷിൽ വായിക്കാൻ

കഴിഞ്ഞ ദിവസമാണ് സോണി ലിവിലൂടെ മലയാളം വെബ് സീരീസായ 'ജയ് മഹേന്ദ്രൻ' കണ്ടത്. തീരെ രൂപഭദ്രതയില്ലാത്ത രചനയും അവതരണവും ആണെങ്കിലും, തനിമലയാളി സൈക്കിയുടെ ആൾരൂപം എന്നു ധൈര്യത്തോടെ പറയാവുന്ന നടനായ സൈജു കുറുപ്പിന്റെ മികച്ച പ്രകടനവും, ഇതു മുന്നോട്ടു വെക്കുന്ന ചില പ്രസക്തമായ സാമൂഹിക പ്രശ്നങ്ങളും കാരണം സീരീസ് മനസ്സിൽ തങ്ങിക്കിടന്നിരുന്നു. 

ഈ കുറിപ്പ് ഇന്നലെ തന്നെ എഴുതാൻ തുടങ്ങിയതായിരുന്നു. 'വെള്ളിമൂങ്ങ' എന്ന ചിത്രവുമായി ബന്ധപ്പെടുത്തി ഒരു താരതമ്യമായിരുന്നു ഉദ്ദേശം. എന്നാൽ കാര്യമായൊന്നും പറയാനില്ലെന്നു തോന്നിയതിനാൽ പകുതിയിൽ ഉപേക്ഷിച്ചു. പക്ഷേ, ഇന്നു പുറത്തു വന്ന ഒരു വാർത്ത കണ്ടപ്പോൾ തോന്നിയ നടുക്കവും ചിന്തകളും കാരണം വീണ്ടും എഴുതാൻ ഇരിക്കുകയാണ്. 

ഇതിലെ നായകനായ മഹേന്ദ്രൻ ഒരു ബ്യൂറോക്രാറ്റ് ആണ്. നിയമത്തിന്റെ കുരുക്കുകളും, അത് തരണം ചെയ്യാനുള്ള എളുപ്പവഴികളും, തനിക്കുവേണ്ടി കാര്യങ്ങളെ തിരിച്ചുമറിക്കാനും, തനിക്ക് എതിരായി വരുന്നവരെ ഒതുക്കാനും, എല്ലാം അറിയുന്ന ഒരു റവന്യൂ വകുപ്പ് ജീവനക്കാരൻ. മന്ത്രി മുതൽ എല്ലാവരും ഊരാക്കുടുക്കുകളിൽ നിന്ന് രക്ഷപ്പെടാൻ അയാളുടെ തന്ത്രങ്ങളാണ് സ്വീകരിക്കുന്നത്. എന്നാൽ ഒരു സന്ദർഭത്തിൽ താൻ കുഴിച്ച കുഴിയിൽ ചെന്ന് ചാടിയ മഹേന്ദ്രനെ എല്ലാവരും കൈവിടുന്നു. തനിക്കൊരു പ്രശ്നം വരുമ്പോൾ താൻ മാത്രമേ കൂടെയുണ്ടാകുള്ളൂ എന്ന ബോധ്യം വന്ന മഹേന്ദ്രൻ രക്ഷപ്പെടാനുള്ള എല്ലാ വേലകളും പുറത്തെടുക്കുന്നതാണ് കഥ.

ഇതിൽ എനിക്ക് തീരെ യോജിക്കാനാവാതിരുന്ന കഥാപാത്രം, സുഹാസിനി അഭിനയിച്ച മേലുദ്യോഗസ്ഥയുടേതാണ്. വർഷങ്ങളായി റവന്യൂ ഡിപ്പാർട്ട്മെന്റിൽ പണിയെടുത്ത് തഹസിൽദാരായി കയറ്റം കിട്ടിയ ഒരു ഉദ്യോഗസ്ഥ ഇത്ര പാവമായിരിക്കില്ല, അവർ ഒരിക്കലും ഇങ്ങനെ തീരെ ചുണയില്ലാതെ തളർന്നു പോകുകയില്ല എന്നായിരുന്നു എൻറെ ധാരണ. എന്നാൽ അത് തെറ്റാണെന്ന് ഇന്നത്തെ വാർത്തയിലൂടെ എനിക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. 


കണ്ണൂർ എഡിഎം തൻറെ യാത്രയയപ്പിനിടെ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടതിനാൽ വീട്ടിൽ ആത്മഹത്യ ചെയ്തു എന്നതാണ് വാർത്ത. ചടങ്ങിനിടെ ക്ഷണിക്കപ്പെടാതെ വന്നു കയറിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, കളക്ടറെ അടക്കം വേദിയിൽ ഇരുത്തി, അദ്ദേഹത്തിനെതിരെ അഴിമതി ചെയ്തതായി ആരോപണം ഉയർത്തി. തുടർന്ന്, പിറ്റേ ദിവസം അദ്ദേഹം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തപ്പെട്ടു. 

മലയാളിയുടെ ഒരു പൊതു സ്വഭാവമാണ് നാലാളുടെ മുന്നിൽ വിഴുപ്പലക്കുക എന്നത്. പ്രശ്നം പരിഹരിക്കാൻ നൂറു മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും, മലയാളിക്ക് ഇതു മാത്രമേ ചെയ്യാൻ അറിയൂ. തനിക്ക് ഇഷ്ടമില്ലാത്തവരോ, തൻറെ ആശയങ്ങൾക്ക് പിന്തുണ കൊടുക്കാത്തവരോ ആയവരുടെ നേർക്ക് അനാവശ്യമായി പൊതുമധ്യത്തിൽ, അത് നിരത്തിലായാലും, സോഷ്യൽ മീഡിയയിൽ ആയാലും, കുരച്ചു ചാടുക എന്നതാണ് ഏറ്റവും പുതിയ മലയാളി സംസ്കാരം. 

പൊങ്കാല എന്ന ഓമനപ്പേരിട്ട് നമ്മൾ ഇതിനെ ഒരു സ്വാഭാവിക സംഭവമാക്കി മാറ്റിയിട്ടുമുണ്ട്. ഒരു ഉദ്യോഗസ്ഥൻ അഴിമതി ചെയ്തിട്ടുണ്ടെങ്കിൽ, അതിന് വ്യക്തിഹത്യ അല്ലാതെ മറ്റു നിരവധി പോംവഴികൾ ഉണ്ട്. നമ്മുടെ ഭരണഘടനയും, പീനൽ കോഡും കൃത്യമായി നിയമവിരുദ്ധമായ എല്ലാ പ്രവർത്തനങ്ങൾക്കും വേണ്ട ശിക്ഷാവിധികൾ തീരുമാനിച്ചു വച്ചിട്ടുണ്ട്. ഇതല്ലാതെ കണ്ടവനെ അപമാനിച്ച്, തേജോവധം ചെയ്തു, ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എവിടെത്തെ ന്യായമാണ്? 

കുഴഞ്ഞു മറിഞ്ഞ നിയമസംവിധാനങ്ങൾക്കിടയിൽ കൃത്യമായ മാർഗരേഖയോടെ പ്രവർത്തിക്കാൻ ഒരു ഉദ്യോഗസ്ഥന് കഴിയുകയില്ല എന്ന സത്യമാണ് 'ജയ് മഹേന്ദ്രൻ' എന്ന സീരീസ് മുന്നോട്ട് വെക്കുന്നത്. അതുപോലെ കുറച്ചൊക്കെ അങ്ങോട്ടുമിങ്ങോട്ടും ധാരണയോടെ നീക്കുപോക്കുകൾ ചെയ്താലേ എന്തെങ്കിലും നല്ലത് ചെയ്യാൻ കഴിയുമെന്ന് സന്ദേശവും അത് തരുന്നു. സീരീസിലെ നായകൻ കുഴപ്പത്തിൽ പെടുമ്പോൾ, നാട്ടുകാരും, മാധ്യമങ്ങളും, രാഷ്ട്രീയക്കാരും, എല്ലാം പ്രശ്നങ്ങൾ മുഴുവൻ അയാളുടെ തലയിൽ കൊണ്ടിട്ട് കൈകഴുകുന്നതാണ് കാണുന്നത്. തനിക്ക് ഇയാളെ പോലുള്ള ഉദ്യോഗസ്ഥർ, ചെറിയ രീതിയിൽ വഴിവിട്ടിട്ടാണെങ്കിലും, ചെയ്തു തന്നിട്ടുള്ള ഉപകാരങ്ങൾ സൗകര്യപൂർവ്വം വിസ്മരിക്കുകയും, താൻ ഉൾപ്പെടെയുള്ളവർ കൂടി ഭാഗഭാക്കായ പല പ്രശ്നങ്ങളും മറച്ചുവെക്കുകയും ചെയ്യുന്നു. 

സ്ഥിരമായി വില്ലൻ വേഷം കെട്ടുന്ന ബ്യൂറോക്രാറ്റുകളുടെ സ്ഥാനത്ത് നിന്ന് ചിന്തിച്ചു നോക്കുന്ന ഈ ചിത്രം ഇന്ന് നടന്ന ദുരന്തവുമായി ഒന്ന് താരതമ്യം ചെയ്യുന്നത് നന്നായിരിക്കും. 



Tuesday, October 1, 2024

ജയമോഹന്റെ ഉറവിടങ്ങൾ: അണപൊട്ടിയൊഴുകും ജീവഗാഥ

 


ഇതേ പുസ്തകത്തേക്കുറിച്ച് ഇംഗ്ലീഷിൽ എഴുതിയ കുറിപ്പ് ഇവിടെ വായിക്കാം

ഇതിനു മുൻപ് ജയമോഹന്റെ രണ്ടു പുസ്തകങ്ങൾ ആണ് വായിച്ചിട്ടുള്ളത്, നൂറു സിംഹാസനങ്ങളും, മാടൻ മോക്ഷവും. വായനക്കാരുടെ ഹൃദയത്തിലേക്ക് നേരിട്ട് സംവദിക്കുന്ന കൃതികളാണ് രണ്ടും. ഉപജീവനത്തിന്റെ നഗ്നയാഥാർത്ഥ്യങ്ങളുടെ കലർപ്പില്ലാത്ത ചിത്രണം. ക്രോധവും, പരിഹാസവും, മൌഢ്യവും, നിസ്സംഗതയും സമ്മേളിക്കുന്ന ലാവാസ്ഫുരണങ്ങൾ. നമ്മുടെ സത്യങ്ങളെ വീണ്ടും അപഗ്രഥിക്കാൻ പ്രേരിപ്പിക്കുന്ന തിരുത്തൽ ശക്തികൾ. അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളായ 'ഉറവിടങ്ങൾ' വായിക്കാൻ എടുക്കുമ്പോൾ പ്രതീക്ഷിച്ചത്, പ്രതീക്ഷകളെ തല്ലിത്തകർക്കുന്ന സത്യകഥനം. ലഭിച്ചത് ഒട്ടും കുറഞ്ഞിട്ടില്ല. 

ജയമോഹന്റെ എഴുത്തുകൾ മലയാളത്തിലാകുമ്പോഴും, തമിഴിന്റെ വക്രതയില്ലായ്മ അനുഭവിപ്പിക്കും. വെട്ടൊന്ന്, മുറി രണ്ട് എന്ന പോലെ. അല്ലെങ്കിൽ ഈ പുസ്തകത്തിന്റെ ആമുഖത്തിൽ കല്പറ്റ നാരായണൻ പറഞ്ഞ തമിഴൻ മാത്രം കീറുന്ന കീറാമുട്ടിയെ പോലെ. പേര് സൂചിപ്പിക്കുന്നത് പോലെ തന്റെ എഴുത്തിന്റെ ഉറവിടങ്ങൾ തുറന്നു കാട്ടുകയാണ് ജയമോഹൻ ഈ പുസ്തകത്തിൽ. അച്ഛനും, അമ്മയും, മറ്റു പൂർവികരും, നാടും, അതിന്റെ ചരിത്രവും, ഭൂഘടനയും, നാട്ടു വർത്തമാനവും, ഭാര്യയും, മകളും, എല്ലാവരും കൂടി തുറന്നു തരുന്ന ഉറവിടങ്ങൾ. 

അഞ്ചു ഭാഗങ്ങളിൽ ആയിട്ടാണ് ഈ പ്രക്രിയ എഴുത്തുകാരൻ നടത്തിയെടുക്കുന്നത്. ആദ്യഭാഗം അമ്മയുടെയും അച്ഛന്റെയും കഥയാണ്, എഴുത്തുകാരന്റെ ഉയർത്തെഴുന്നേൽപ്പിന്റേയും. രണ്ടാം ഭാഗം തന്റെ നാഞ്ചിനാടിന്റെ ചരിത്രവും പുരാവൃത്തവും. ഇതിൽ കേരളത്തിൽ നിന്നും അടർന്നു പോയ, അവഗണിക്കപ്പെട്ട ജനത്തിന്റെ, ജനതയുടെ, കഥ കാണാം. പറിച്ചുനടലിന്റെ അന്യതാ ബോധം എഴുത്തുകാരൻ സ്വായത്തമാക്കിയ കഥ. മൂന്നാം ഭാഗം തന്റെ ജീവിതത്തിൽ കടന്നു വന്നതും പോയതുമായ സ്ത്രീകളും അവർ തന്നിൽ ഉണ്ടാക്കിയ പ്രകമ്പനങ്ങളും. നാലാം ഭാഗം പൂർവികചരിത്രം, പ്രധാനമായും അതിശക്തയായ അമ്മച്ചിയുടെ, അച്ഛന്റെ അമ്മയുടെ, ചരിത്രം. അവസാന ഭാഗം നാഞ്ചിനാട്ടിലെ യക്ഷികളെക്കുറിച്ച്. തനിക്ക് താൻ പോരുമെന്ന വ്യവസ്ഥിതിയിൽ നിന്ന് താൻ മറ്റൊരുവന്റെ ആശ്രിതയെന്നതിലേക്ക് എടുത്തെറിയപ്പെട്ട, സ്ത്രീ പ്രതീകമായാണ് പുതിയ യക്ഷികളെ എഴുത്തുകാരൻ കാട്ടിത്തരുന്നത്. 

കേരളത്തിൽ നിന്നുള്ള പറിച്ചു നടൽ ചരിത്രത്തെയും തനതു സംസ്കാരത്തെയും ഇരുട്ടിലാഴ്ത്തിയ ജനതയുടെ കഥ ഇതിൽ കാണാം. എങ്ങനെയാണത് കുടുംബങ്ങളെയും വ്യക്തികളെയും വിശ്വാസങ്ങളെയും മാറ്റി മറിക്കുന്നതെന്നും കാണാം. അതിരുകളിൽ പാർക്കാൻ വിധിക്കപ്പെട്ടവരായി ജീവിക്കുന്നവരുടെ കഥയാണ്, അതിന്റെ ആകുലതകളിൽ നിന്ന് പൊട്ടി വിടർന്ന സാഹിത്യത്തിന്റെ കഥയാണ് 'ഉറവിടങ്ങൾ'. ആ ഉറവിടങ്ങളിൽ ഉത്ഭവിച്ച്, അണകളെ തകർത്ത് ഇരമ്പിയൊഴുകി, അനുവാചക ഹൃദയസാഗരത്തിൽ ആർത്തലച്ച് വന്നു ചേരുന്ന ക്ഷുബ്ധ സാഹിത്യം. 


Friday, September 13, 2024

കറുത്തച്ചൻ: ഭയങ്കരം, ഭീകരം, ഭയാനകം


ഭയം ഉളവാക്കുന്ന എന്നർത്ഥം വരുന്ന ഒറ്റപ്പദം മലയാളത്തിൽ ഭയങ്കരം ആണ്. എന്നാൽ സാധാരണ ആ വാക്ക് ആ അർത്ഥത്തിൽ അല്ല ഉപയോഗിക്കപ്പെടുന്നത്. Horror literature എന്ന വാക്കിന്റെ ഇംഗ്ലീഷ് തത്സമ പദമായി ഭയങ്കരസാഹിത്യം എന്ന് പറയുന്നത് അങ്ങ് ശരിയാകുന്നില്ല. ഭയാനകസാഹിത്യം, ഭീകരസാഹിത്യം എന്നൊക്കെ പറഞ്ഞാലോ? പ്രേതകഥകൾ, യക്ഷിക്കഥകൾ, മാന്ത്രിക നോവലുകൾ എല്ലാം മലയാളത്തിൽ ഇതിന്റെ ചില ഉപജാതികളാണ്. 

ഒരു കാലത്ത് അന്യം നിന്ന് പോയ ജനപ്രിയ സാഹിത്യം മലയാളത്തിൽ ഒരു തിരിച്ചു വരവ് നടത്തിയപ്പോൾ കൂട്ടത്തിൽ പ്രേതകഥകളും വന്നു എന്ന് ശ്രദ്ധിച്ചിരുന്നു. പല പുസ്തകങ്ങളും പലയിടത്തു വെച്ചും കൈയിൽ പെട്ടെങ്കിലും, വായിക്കാൻ സാധിച്ചത് എസ്. കെ.ഹരിനാഥ് എഴുതിയ 'കറുത്തച്ചൻ' ആണ്. മലയാളത്തിൽ പൊതുവേ പ്രേതകഥകൾ മന്ത്രവാദത്തിന്റെ പശ്ചാത്തലത്തിൽ ആണ് എഴുതപ്പെടാറ്. 'കലിക', 'കൃഷ്ണപ്പരുന്ത്', തുടങ്ങിയ മികച്ച കൃതികൾ തന്നെ ഉദാഹരണം. ഇതിനൊരു കാരണം, ഐതിഹ്യമാല പോലുള്ള ഗ്രന്ഥങ്ങളുടെ പ്രഭാവമായിരിക്കാം. പതിവിന് വിപരീതമായി ഹരിനാഥ് ഒരു ക്രിസ്തീയ പശ്ചാത്തലം കൊണ്ടു വന്നത് വ്യത്യസ്തമായി. 


കറുത്തച്ചൻമേട്ടിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാനായി ഒരുങ്ങിയിറങ്ങിയ പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതോടൊപ്പം, ഒരു കൂട്ടം ദുരാത്മാക്കളെ തുറന്നു വിടുകയും ചെയ്യുന്നു. അവളുടെ മരണത്തിലെ ദുരൂഹത അറിയാനായി ഇറങ്ങിയ കാമുകൻ കാര്യങ്ങൾ വഷളാക്കുകയും, തന്റെയും, കൂട്ടുകാരന്റെയും, സമീപത്തുള്ള പള്ളിയിലെ വികാരികളുടെയും, ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നു. വർഷങ്ങൾക്കു മുൻപ്, ഈ പ്രശ്നം കൈകാര്യം ചെയ്ത അച്ചൻ ഇന്ന് ജീവിച്ചിരിപ്പില്ല. എല്ലാ രഹസ്യങ്ങളുടെയും താക്കോൽക്കൂട്ടം ഭൂതകാലത്തിൽ മറഞ്ഞിരിക്കുന്നു. അപകടങ്ങളും, ദുർമരണങ്ങളും അനുദിനം പിന്തുടരുന്ന ഒരു പറ്റം സാധാരണക്കാർക്ക് ഇതിനെ ചെറുത്തു തോൽപ്പിക്കാൻ കഴിയുമോ? 

ഈ നോവലിന്റെ ഏറ്റവും മികച്ച വായനാനുഭവം ഇതിന്റെ അന്തരീക്ഷമാണ്. ഒരു തവണ നാം ഇതിലെ ദുരൂഹതയിൽ കാൽ നാട്ടിയ ശേഷം, ആ അന്തരീക്ഷത്തിന്റെ നീഗൂഢത നമ്മെ വിട്ടു പിരിയുന്നില്ല. കഥാന്ത്യത്തിലും ഭീതിയുടെ ഒരു പിണർ ബാക്കി വെച്ചു പോകുന്നതിനാൽ, കഥ അവസാനിച്ചു എന്നതും നമ്മെ സമാധാനിപ്പിക്കില്ല. ആദ്യന്തം ഒരു ഭീതിദമായ യാത്രയിലൂടെ നമ്മെ നടത്തുന്നതിൽ കഥാകാരൻ വിജയിച്ചിരിക്കുന്നു. ആദ്യം മുതൽ നിരന്തരമായി ഓരോ കഥാപാത്രങ്ങളും ചെറുതും വലുതുമായ അപകടങ്ങളിൽ പെടുന്നുണ്ട്. അവയിലെല്ലാം പല തരത്തിൽ വ്യത്യസ്തത വരുത്തിയത് നന്നായി. 

കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് കുറച്ചു കൂടി നന്നാക്കാമായിരുന്നു. ഷഫീഖ് എന്ന പ്രധാന കഥാപാത്രം കുഴപ്പമില്ലാത്ത പാത്രസൃഷ്ടിയായി തോന്നി. പല സന്ദിഗ്ധ സന്ദർഭങ്ങളിലും അയാളുടെ അസാന്നിധ്യം ഒരു കല്ലു കടിയായി. മറ്റു കഥാപാത്രങ്ങൾ അവരുടേതായ വ്യക്തിത്വം നിലനിർത്താൻ കഴിയാതെ ഒരു ഏകതാന സ്വഭാവത്തിൽ ഒതുങ്ങി നിൽക്കുന്നു. അതേ സമയം ഇതിലെ ദുരാത്മാക്കളെയൊന്നും ഒരു പരിധിയിൽ കൂടുതൽ പരിചയപ്പെടുത്താത്തത് നന്നായി. അവരുടെ പഴയ കഥകൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഈ പിരിമുറുക്കം കിട്ടില്ല. വായനക്കാർക്ക് പൂരിപ്പിച്ച് എടുക്കാൻ കഴിയും വണ്ണം പറഞ്ഞു പോകുക മാത്രമേ ചെയ്തുള്ളൂ. 


ഭാഷയുടെ ഉപയോഗവും നന്നാക്കാമായിരുന്നു. മലയാള ഭാഷ ഭാവിയിൽ പശ പോലെ മാത്രം ഉപയോഗിക്കപ്പെടും എന്ന് എവിടെയോ വായിച്ചിരുന്നു. അത് ഏറെക്കുറേ സത്യമാകുന്നു എന്ന് ഇതിലെ ചില വാചകങ്ങൾ ഭീഷണി മുഴക്കുന്നു. ചിലപ്പോഴെങ്കിലും ഇംഗ്ലീഷ് പോലും വികലമായി ഉപയോഗിക്കുന്നത് കല്ലുകടിയുണ്ടാക്കുന്നുണ്ട്. 'അമ്മയുടെ സ്‌പെഷ്യൽ ഫുഡുകൾ കഴിച്ചു', എന്നൊക്കെയുള്ള വാചകങ്ങൾ ഉദാഹരണം. 

കഥയെഴുത്തും, കഥപറച്ചിലും രണ്ടു വ്യത്യസ്ത മാദ്ധ്യമങ്ങളാണ്. കഥ പറയുമ്പോൾ ദൈനംദിന ജീവിതത്തിലെ പ്രയോഗങ്ങൾ ഉപയോഗിക്കുന്നത് തത്ക്ഷണം കേൾക്കുന്നവരുമായി എളുപ്പം സമ്പർക്കം പുലർത്താൻ ഉപകരിക്കും. കഥയെഴുത്തിൽ ഇത് പലപ്പോഴും വായനക്കാരന് അലോസരമാവുകയാണ് ചെയ്യുക. കഴിവുറ്റ കാഥികർ സംസാരഭാഷ ഉപയോഗിച്ച് കഥയെഴുതാറുണ്ട്, ബഷീറിനെ പോലെ. അവർ അതിനെ സാധൂകരിക്കുന്ന രീതിയിൽ കഥാഘടനയെ പൊളിച്ചെഴുതാൻ കെല്പുള്ളവരുമാണ്. 

'കറുത്തച്ചൻ' രസകരമായ പ്രേതകഥ ആകുന്നത് അതിലെ സന്ദർഭത്തിന്റെ ഭയാനകതയും, നിഗൂഢതയും കൃത്യമായി വായനക്കാരനെ അനുഭവിപ്പിക്കുന്നത് കൊണ്ടാണ്. മറ്റെല്ലാ പ്രശ്നങ്ങളും കാര്യമായി വായനയെ ബാധിക്കാത്തതും ഈയൊരു മികവ് കൊണ്ടു മാത്രമാണ്. 


Friday, June 21, 2024

ഊരുവിലക്ക് എന്തിന്?

 


ഇംഗ്ലീഷിൽ മാനസിക വളർച്ചയെത്താത്ത മനുഷ്യരെ കുറിക്കുന്ന വാക്കുകളുടെ ചരിത്രം രസകരമാണ്. മെഡിക്കൽ ടേം എന്നു പറഞ്ഞു ചമയ്ക്കുന്ന വാക്ക് കുറച്ചു വർഷങ്ങൾക്കു ശേഷം ഒഴിവാക്കേണ്ടി വരുന്നു. മോറോൺ (moron) ഒരു ഉദാഹരണം മാത്രം. ഒരു കാലത്ത് ഈ വാക്ക്  വൈദ്യപ്രബന്ധങ്ങളിൽ കണ്ടുവന്നിരുന്നു. ഇഡിയറ്റ് (idiot), ഇംബസീൽ (imbecile), തുടങ്ങി റിറ്റാർഡ് (retard) വരെ പല വാക്കുകളും ഈ ആവശ്യത്തിന് പല കാലത്തായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇവയ്ക്കെല്ലാം കാലക്രമേണ അപഭ്രംശം സംഭവിക്കുകയും  അക്കാദമിക് സാഹിത്യത്തിൽ നിന്നു തുടച്ചു നീക്കപ്പെടുകയും ചെയ്തു. 

ഇതിന് കാരണം പൊതുജനം ഇവയെ ഏറ്റെടുത്ത് തെറികളാക്കി മാറ്റിയതാണ്. അല്ലാതെ വാക്കുകൾക്കോ അവ ഉപയോഗിക്കുന്ന സന്ദർഭങ്ങൾക്കോ എന്തെങ്കിലും മാറ്റം ഉണ്ടായതു കൊണ്ടല്ല. ഇന്റലക്ച്വൽ ഡിസെബിലിറ്റി എന്ന വാക്കാണ് ഇപ്പോൾ ഉപയോഗിച്ച് വരുന്നത് എന്നു തോന്നുന്നു. ഇനി അതും മാറ്റിയോ എന്ന് അറിയില്ല. ഈ സ്ഥിതി മാറണമെങ്കിൽ ഒരു വഴിയേ ഉള്ളൂ. നമ്മുടെ മനസ്ഥിതി മാറണം. ഒരാൾക്ക് പ്രമേഹമോ, രക്തസമ്മർദ്ദമോ, മറ്റോ വരുന്നത് പോലെ, വന്നു പെട്ട സാഹചര്യം ആണെന്ന് സമൂഹം മനസ്സിലാക്കുകയും, അതിനനുസരിച്ച് അവരോട് പെരുമാറുകയും വേണം. ഈ വിചാരം ജനങ്ങളിൽ വരുത്താതെ പേരു മാറ്റിക്കൊണ്ടിരുന്നാൽ അത് കാലാകാലം തുടരാം എന്ന് മാത്രം. 

ഇങ്ങ് കേരളത്തിൽ വന്നാൽ പറയാവുന്ന ഉദാഹരണമാണ് കഞ്ഞിയുടേത്. ഒരു കാലത്ത് എല്ലാവരും നിത്യം കഴിച്ചിരുന്ന വിഭവം ദാരിദ്ര്യത്തിന്റെ പര്യായമായി മാറി. കുറച്ച് വർഷങ്ങൾക്ക് മുമ്പെ, ഒരു ചലച്ചിത്രത്തിൽ കഞ്ഞി വേണോ എന്ന് ചോദിക്കുന്ന രംഗം വ്യാപകമായി പരിഹസിക്കപ്പെട്ടത് ഓർക്കുക. ബിരിയാണി വേണോ എന്നു ചോദിച്ചിരുന്നെങ്കിൽ പ്രശ്നമില്ല. ഉപയോഗിക്കാതെ നഷ്ടപ്പെടുന്ന വാക്കുകൾ ഉണ്ട്, എന്നാൽ പരിഹസിക്കപ്പെടുന്ന വാക്കുകളുടെ കാര്യമോ? ഈയടുത്ത് മറ്റൊരു ചിത്രത്തിൽ കോളനി എന്ന വാക്ക് മോശമായി ഉപയോഗിച്ചിരുന്നു. 

കഴിഞ്ഞ ദിവസം, സർക്കാർ പട്ടികജാതിക്കാർ താമസിക്കുന്ന സ്ഥലങ്ങളുടെ പേരുകൾ മാറ്റണമെന്ന് ഉത്തരവിട്ടിരിക്കുന്നു. ഊര്, കോളനി, സങ്കേതം എന്നീ വാക്കുകൾ മാറ്റി പകരം നഗർ, ഉന്നതി, പ്രകൃതി എന്നിങ്ങനെ ആക്കണം പോലും. നിലവിലുള്ള പേരുകൾ അവമതിപ്പ് ഉണ്ടാക്കുന്നു എന്ന് പറഞ്ഞിട്ടാണ് ഈ തൊലിപ്പുറത്തെ ചികിത്സ. കോളനി എങ്ങനെ അവമതിപ്പ് ഉണ്ടാക്കുന്ന വാക്കായി മാറി? ഒരു കോളനിയിൽ പോയി നോക്കിയാൽ അറിയാം. ഒരു പരിഷ്കാരമോ, വെടിപ്പോ, സൌകര്യമോ കൊടുക്കാതെ, പാവങ്ങളെ തള്ളിക്കയറ്റി താമസിപ്പിക്കുന്ന ഇടങ്ങളാണവ. സർക്കാർ തന്നെയാണ് അവരെ അവിടെ കുടിയിരുത്തിയത്. 


ഒരു വിദ്യാലയമോ, ചികിത്സാലയമോ നല്ല രീതിയിൽ ഇല്ലാത്ത, പുറത്തു നിന്നു ഒരാൾക്കു വരാൻ പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥലം സമൂഹത്തിൽ പരിഹസിക്കപ്പെടുന്നുണ്ടെങ്കിൽ അത് ആരുടെ പരാജയമാണ്?  സ്വാതന്ത്ര്യം കിട്ടി ഇത്ര വർഷത്തിന് ശേഷവും ഒരു ജനത പൊതു ലോകത്തിന് പുറത്ത് നിൽക്കുന്നെങ്കിൽ ആരുടെ കുറ്റമാണ്? കേരളം ഉണ്ടായ കാലം മുതൽ ഇന്നുവരെ പട്ടികജാതി പട്ടികവർഗ്ഗങ്ങൾക്ക് വേണ്ടി ചിലവാക്കിയ മൊത്തം തുക കണക്കാക്കി, ഇപ്പോൾ ഉള്ള അവരുടെ ജനസംഖ്യയോട് ഹരിച്ചാൽ ഒരു പട്ടികജാതിക്കാരന് എത്ര തുക ലഭിക്കും എന്ന് മനസ്സിലാകും. അത്ര ഗുണം അവർക്ക് കിട്ടിയിട്ടുണ്ടോ? എന്തുകൊണ്ട് കിട്ടിയിട്ടില്ല? 

സമൂഹത്തിൽ ഇവർക്ക് ഗുണകരമായ മാറ്റം ഉണ്ടാവണമെങ്കിൽ, ഇവരുടെ വാസസ്ഥലങ്ങളോടുള്ള പൊതുജനങ്ങളുടെ അവമതിപ്പ് ഒഴിവാക്കണമെങ്കിൽ, ആ സ്ഥലങ്ങൾ നല്ല രീതിയിൽ പരിപാലിക്കപ്പെടണം. എല്ലാ സൗകര്യങ്ങളും അവിടെ ലഭ്യമാക്കണം. അവിടങ്ങളിലുള്ള താമസക്കാർക്ക് പുറം ലോകവുമായും തിരിച്ചും ബന്ധപ്പെടാനും, ചൂഷണം ഭയക്കാതെ വ്യാപാര വിനിമയം നടത്താനും, കാലക്രമേണ പൊതുധാരയിൽ അലിഞ്ഞു ചേരാനും ഉള്ള സാഹചര്യം ഉണ്ടാക്കിയെടുക്കണം. അല്ലെങ്കിൽ നിങ്ങൾക്ക് എല്ലാ പത്തുകൊല്ലവും പേരുമാറ്റി കളിക്കാം. കാൽക്കാശോ കഴഞ്ച് ബുദ്ധിയോ ചെലവാക്കേണ്ടല്ലോ. 


Tuesday, May 28, 2024

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത- ഒരു വടക്കൻ ആസ്വാദനം


ബായിച ബാഷ പയ്യന്നൂര് സെയ്ഡിലെയാ. ഞമ്മളേതുവായിറ്റ് ബെല്യ ബിത്യാസൊന്നുല്ല. ഞമ്മളത് ഈടെ തൽശേരിയാ. ഏടെയെല്ലോ ലേശം മാറ്റൊണ്ട്. അയെല്ലം നന്നായിനപ്പാ. ഓറ് നന്നായിറ്റ് എഴ്തീന്. ആദ്യായിറ്റല്ലേ. കദയല്ലാണ്ട് ബേറെ എന്ദെല്ലോ എഴ്തീറ്റ്ണ്ട് പോലൂം. ഈല് രണ്ട് പെണ്ണ്ങ്ങള കദയാ പറെയ്ന്ന്. ചെറ്പ്പത്തില് ഞമ്മള അങ്ങട്ടേലെല്ലുള്ള ഓരോ ഏച്ചിമാറപ്പോലന്നെണ്ട്. 

പിള്ളറാവുമ്പന്തന്നെ ഈലെ കല്യാണീം ദാക്ഷാണീം ഉസ്കൂള്ളെ മാഷ നല്ലോണം ചീത്തേം ബിളിച്ചിറ്റ് കീഞ്ഞ് ബന്ന്വളയും. ഓറ് രണ്ടാളും ബയന്ഗര കൂട്ടാ. പിന്നെ ബെൽദായപ്പം ഓറെ കല്യാണോം, ബയ്യെ കച്ചറേം, അദ്വന്ന്യാപ്പാ കദ. അയില് പിന്നെ കൊറച്ച് പയേ പുരാണോം രാഷ്റ്റ്രീയോം പ്രേതോം ബർത്താനം പറേന്ന പയ്യൂം കൊറേ ഇക്ക്ളീം. 

ശെരിക്കും ബേറൊര്ത്തി കദ പറയ്ന്നായിറ്റാ കാണിക്ക്ന്ന്. ഓള് പടിച്ച് പണിയൊക്കെയ്ള്ള കുട്ടിയാപ്പാ. ഓള് ഓനുവായിറ്റ് കലമ്പി ന്ക്കുമ്പം
ബീട്ട്കാര് ഡോട്ടറെ കാണിക്ക്ന്നേം, ഓളെ കദ ഇവറ കദയായിറ്റ് പറയ്ന്നേ ആന്നേ ശെരിക്കും. ഓള് പറേന്ന്യായോണ്ട് നടന്ന പോല്യൊന്നും അല്ല പറയ്ന്ന്. പഴേ കദയെല്ലം പോല മരിച്ചവര് ബരുന്നേം, പശുക്കള് ബല്യ ബർത്താനം പറേന്നേം, എന്ദെല്ലോ ഉണ്ടപ്പാ. ഒരാള കദ ബേറ്യാള് ഓറ ആവിശ്യത്തിനായിറ്റ് പറേമ്പോ മാറ്വല്ലോ? 

ബായിച്ച് കയിഞ്ഞാ തോന്നുവ, പെണ്ണുങ്ങള കാരിയം ഇപ്പോം ബിത്യാസൊന്നുവില്ലാന്നെന്യാ. എല്ലം സയിച്ച് നിക്കണം, എല്ലാറും പറേന്ന കേക്കണം, ആമ്പ്ള്ളറ പെറണം, ബീട്ടിലായാലും, മങ്ങലം കയിച്ച് കൊണ്ടോയ പൊരേലായാലും. അത് കദ പറയിന്ന ഓളായാലും, ഏദ് കല്യാണ്യായാലും ദാക്ഷാണ്യായാലും. 

എന്നാലും ഈലെ പെണ്ണുങ്ങളേല്ലം ഈനോടെല്ലം ഓർക്ക് പറ്റുമ്പോലെ പ്രതികരിക്ക്ന്ന്ണ്ടേ. ബേറ ബേറ ബയിക്കാന്നേ ഇള്ളൂ. ചെല ബർത്താക്കമ്മാറ് കൊറേ മനസ്സിലാക്കുന്നൂ ഉണ്ട്. ഓറും ഓറെ കൂട്ടറ് പറയ്ന്ന കേട്ടിറ്റ് ഒയന്ന് നടക്ക്വല്ലേ? 

തെക്കമ്മാറെ ബെല്ലാണ്ട് പറഞ്ഞ് കളഞ്ഞിനപ്പാ. ഓറ് അത്തറ മോശക്കാറാ? എനക്കറീലേ. കൂടിപ്പോയീന്നാ എനക്ക് തോന്ന്യേ. എനി എന്നെ കൊള്ള എല്ലാറും കൂട പാഞ്ഞും ബരണ്ട. ദാക്ഷാണി ആഡ പോയിറ്റ് ഓളെ ഓറെല്ലം കൂടെ എഡങ്ങേറാക്കിക്കളിയും. പിരാന്ത് പിടിപ്പിക്കും. ഞമ്മളേം ഓറേം രീതിയെല്ലം മാറ്റാന്ന് നന്നായിറ്റന്നെ കാണിച്ചിനേ. 

അദേപോലെ ആണ്ങ്ങളും പെണ്ണുങ്ങളും തമ്മിലെ എഡപാഡെല്ലം കദേല് ബെര്ന്നണ്ടേ. എനക്ക് തോന്നീന് അതെല്ലം പറയുമ്മം ഞമ്മള് ബടക്കമ്മാറ രണ്ട് സംബവം, പൊയ്ത്തും മന്ത്രോം, ചെയ്യ്ന്ന പോലെയാ പറഞ്ഞിനേ. തെക്കമ്മാറത് പറയുമ്പ കൊയ്ത്തും. 

തൊടരെ ഫേസ്ബുക്കിലാറ്റോ ഇട്ട കദ, അപ്പാടന്നെ ബുക്കായിറ്റ് എറക്കിയതാ പോലും. അയിന്റെയായിരിക്കും ഒരു വൌസ് കൊറവ് ഏട്യെല്ലോ തോന്നീന്. ഒരു മുറുക്കം ബെരാന്ണ്ട്. ക്ണ്ണത്തപ്പം മുറുക്ന്നേന് മുന്നേ എട്ത്ത പോല. 


Friday, March 22, 2024

കറുപ്പിനഴക്, നമുക്കു ബോധിച്ചാൽ മാത്രം...

 അങ്ങനെ നമ്മുടെ ഭൂമി മലയാളത്തിൽ കറുപ്പു കണ്ടാൽ കയറു പൊട്ടിക്കുന്ന രണ്ടു ജന്തുക്കൾ ഉണ്ടെന്ന് കണ്ടെത്തി. കറുത്ത വസ്ത്രമോ, കുടയോ, എന്തിന് കറുത്ത മാസ്ക് കണ്ടാൽ പോലും ശുണ്ഠി മൂക്കുന്ന ഒരുത്തനും, കറുത്തവർ നൃത്തമാടുന്നത് കണ്ടാൽ കലി കേറുന്ന ഒരുത്തിയും. എന്നാൽ എപ്പോഴത്തേയും പോലെ, ഇവിടെയും രണ്ടാണ് മലയാളിയുടെ നീതിബോധം. 

ഒരാളെ ജനമൊട്ടാകെ ഒത്തു ചേർന്നു സമൂഹ മാധ്യമങ്ങളിലും, വാർത്താ മാധ്യമങ്ങളിലും തകർത്തെറിയുകയാണ്. അവർ അത് അർഹിക്കുന്നുമുണ്ട്. എന്നാൽ രണ്ടാമത്തെ മഹാനുഭാവനെ കേരള ജനത കയറൂരി വിട്ടിരിക്കുകയാണ്. അങ്ങുന്നുമിങ്ങുന്നും ചില പരിഹാസച്ചിരികൾ കേൾക്കാറുണ്ടെങ്കിലും, പൊതുവേ എന്തിനുമേതിനും കമന്റ് ബോക്സിൽ ആർത്തട്ടഹസിക്കുന്ന പൊതുജനം കമാന്നുരിയാടിയില്ല. എന്തെങ്കിലും കാണിക്കട്ടെ, നമ്മളൊന്നിനുമില്ല, എന്നാണ് പ്രബുദ്ധ ജനതയുടെ പൊതുബോധം അവറ്റകളോട് ഓതുന്നത്. 

ഈ പ്രബുദ്ധതയുടെ ഒരു പ്രത്യേകത ഇതാണ്. ആവശ്യമുള്ള സമയത്ത് തികട്ടി വരും, അല്ലാത്ത സമയത്ത് അടക്കിവെക്കും. ഈയടുത്ത് വയനാട്ടിലെ ഒരു കോളേജിൽ കുറേ 'കുട്ടികൾ' സംഘം ചേർന്ന് കൂട്ടത്തിലൊരുവനെ തല്ലിക്കൊന്നു. രക്ഷാപ്രവർത്തനം നടത്തി എന്ന് പറയേണം എന്നാണല്ലോ നമ്മളെ പറഞ്ഞു പഠിപ്പിച്ചത്. ആ സംഭവമാണോ അതോ തലയ്ക്ക് വെളിവില്ലാത്ത ഈ കിഴവി നടത്തിയ ജല്പനമാണോ ഇവിടെ കൂടുതൽ ചർച്ചയായത്? 

ഇവിടെ ഒരു കലാകാരൻ ഇടി കിട്ടിയ വിഷമത്തിൽ (രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ്) തൂങ്ങി മരിച്ചു. ഇവിടെ കിടന്നു കുത്തി മറിഞ്ഞു, പോസ്റ്റിട്ട്, കമന്റിട്ട്, ആറാടുന്ന എത്രയെണ്ണം അന്ന് പ്രതികരിച്ചു? ഇത് വായിക്കാൻ മാത്രം ഭാഗ്യദോഷം വന്നുപെട്ട എന്റെ വായനക്കാരാ, നീയൊന്ന് മനസ്സിലെ പ്രതികരിക്കാനുള്ള ആ ത്വര അടക്കിവെച്ച് സമാധാനപരമായി ആലോചിച്ച് നോക്കൂ, നിന്റെ പ്രതികരണങ്ങളുടെ തോത് നീതിപൂർവമായാണോ നീ നിരത്തുന്നത് എന്ന്. മാനം നഷ്ടപ്പെട്ടവനു വേണ്ടി കരയുന്നത്രയെങ്കിലും ജീവൻ നഷ്ടപ്പെട്ടവനായി നീ കണ്ണീർ നീക്കി വെക്കുമോ? അത്രയെങ്കിലും നീതിബോധം നിനക്ക് കാട്ടാനാകുമെങ്കിൽ നീ പ്രബുദ്ധതയുടെ സമീപത്തേക്ക് നീങ്ങുകയാണ് എന്ന് പറയാം. 

ഇനി നീ പണ്ടൊരിക്കൽ ഒരു കറുത്തവനെ അപഹസിച്ച് ചവിട്ടിത്തേച്ച കഥ കൂടി കേൾപ്പിക്കാം. ഇന്നു നീ കറുപ്പിന്റെ മാനം കാക്കാൻ ഉറഞ്ഞു തുള്ളുന്നതു കാണുമ്പോൾ, എനിക്കു തോന്നുന്നത് നിന്റെയും നിന്റെ സാംസ്കാരിക നായികാനായകന്മാരുടേയും മുഖത്ത് കാർക്കിച്ചു തുപ്പാനാണ്. രണ്ടായിരത്തി പതിനേഴിൽ നമ്മുടെ മലയാള സംസ്കാരത്തിന് അടിത്തറ പാകിയ പ്രമുഖ പത്രം അടിച്ചിറക്കിയ ഈ കാർട്ടൂൺ ഒന്ന് കാണൂ. 

ഇതിനെതിരെ ഒരക്ഷരം മിണ്ടിയില്ല എന്നത്പോട്ടെ, നീചമായ ഇതിനെ ആഘോഷിച്ച പ്രബുദ്ധരാണ് നീയൊക്കെ. ബോഡി ഷെയ്മിങ്ങിനെതിരെയും പൊളിറ്റിക്കൽ കരക്ട്നസ്സിന് വേണ്ടിയുമുള്ള നിന്റെ പ്രബോധനങ്ങളുടെ യുക്തിരാഹിത്യവും അധമത്വവും പൊളിച്ചു കാട്ടുകയാണ് ഈ കാർട്ടൂൺ. ഇതൊക്കെ കൊണ്ടാടിയ നീ കറുപ്പിന്റെ അഴകിനെ പ്രകീർത്തിക്കുന്നത് കാണുമ്പോൾ പഴുത്ത് ചലം കെട്ടിയ പുണ്ണ് പഴന്തുണി കൊണ്ടു പൊത്തി വെച്ചതാണ് ഞാൻ കാണുന്നത്. 

Thursday, March 21, 2024

Book Review: Greta & Valdin by Rebecca K. Reilly

 Greta and Valdin, two queer siblings born into a multi-racial family in New Zealand, struggle to negotiate their tumultuous personal lives and careers. When his boyfriend Xabi abandons him and moves to another country, a heartbroken Valdin resigns his job as a physicist and takes up doing comedy shows. Greta is no longer sure of her choice of course in university, as there are no career prospects in comparative literature studies. The girl whom she loves is using her as a stepping stool, and her brother, with whom she shares a residence, supports her. Surrounded by equally eccentric relatives who have their own preserved secrets with them, they struggle to find a ray of hope in their grim horizons. 



Greta & Valdin is the debut novel of Rebecca K. Reilly, an award-winning writer from New Zealand. Coincidentally, my previous read was also set in New Zealand and had characters of Māori origin, out of which one was gay. It also talked about the discriminatory practices against Māori in New Zealand. While most of the characters in this one are half Māori or settlers from other countries like Russia or Spain, the novel paints a vivid picture of the perils of living under oppression. I received a review copy of the book from Random House UK, its publisher, through Netgalley in exchange for honest feedback. 


The majority of the novel is told from the alternating perspectives of its two main characters, Greta and Valdin, with a few other main characters joining them towards the end. All these narratives use a deeply personal tone that tries to build intimacy with the characters. It is through the detailed descriptions of the dreary daily routine and interactions of our protagonists with the other members of their family that the story proceeds. But it doesn't mean that the novel is a dry slog. 


The author uses humour to keep it interesting, even at times when we feel the plot gets static. By using humour, I didn't mean to say that you would laugh out loud while reading. This is the kind of laughter that you get while you remember an embarrassing incident that you went through in the past. While the situation gets embarrassing for the character, we, the readers who are sitting safely and far away from it, know that it doesn't matter in the long run. We smile because these obstacles that people are feeling unsurmountable are minor hiccups on their journey, and they will smile as we do now, sometime in the future, with the privilege of hindsight. 


It is also important to note that even when the unstructured plot flows without a fixed anchor, the novel manages to keep the reader's interest alive throughout its length. I won't claim that this interest level is uniform or maintains an ascending pattern. There are many places where it goes down for a few pages, only to bounce back. Some of the characters, who are close relatives of the protagonists, keep some hidden secrets from each other, which are revealed on the course. Even these revelations—many of them unexpected and some of them even life-altering—don't create any ripples in the plot. The writer manages not to focus on their dramatic effect and keeps the entire structure grounded and realistic. This, I believe, is a brave choice. 


I have written in a review of another book that the writer has a checklist of different social justice causes that she has to include in her story, and she ticks the last one off by the time it climaxes. This seems to be the case in this novel too, but the good news is that Reilly has skillfully integrated these causes into her novel, and none of them sticks out. She has also very convincingly captured the struggle between different generations to understand and tolerate each other. These are matters that we deal with regularly in our daily lives, and it feels satisfying to see them captured skillfully in a novel. 


My major complaint about the novel is that all the characters are portrayed as eccentrics. The protagonists—their parents, friends, colleagues, lovers, and relatives—all of them exhibit some kind of weirdness in their behavior. While it is true that we encounter very similar people at least once in our lifetime, Reilly has ensured that each of her characters is a specimen in itself. The constant description of chaos that ensues when more than two people meet in this novel undermines its personal and realistic style to a large extent. 


If you are very particular about the plot and structure of the novels that you read, it is better to avoid Greta & Valdin. Here, we get a bunch of characters who are at a low phase of their lives, struggling to find meaning amongst the chaos of daily existence and trying to understand how they came to be. We find them striving to get a foothold in their lives, control their careers, find love, support their loved ones, and exist. 

Sunday, March 17, 2024

Book Review: Sideways- New Zealand by Rex Pickett

 Twenty years have passed since Raymond Miles tasted the success of his breakthrough novel and the resultant movie adaptation. Tired of negotiating the dirty and crooked alleys of Hollywood, he has moved to New Zealand and taken up wine growing, finding enough time for writing a follow-up novel and for romance. But when his past catches up with him in the form of an email, he decides to throw everything away and return to the US after the impending book tour across New Zealand that his publisher wants to send him on. And what a crazy and life-altering spectacle of a book tour it turns out to be! 


Sideways: New Zealand is an autobiographical novel written by Rex Pickett as a follow-up to his Sideways series, the first book of which turned out to be a literary success and resulted in an acclaimed movie adaptation directed by Alexander Payne. I haven't read the book or watched its movie version. Though Sideways: New Zealand is a sequel and contains many allusions to the events in the previous books, it can be read as a standalone novel. The novel is a black comedy that explores themes like growing old, catching up with one's past, the decline of literature, and the grip of algorithmic culture that promotes only the vain and ridiculous. 

The novel is a first-person account by its protagonist, Raymond Miles, the alter-ego of the author, of his eventful and hectic book tour through the harsh and tempestuous New Zealand winter. Giving him company are Max, a special needs cat that he has adopted; Jack, his old actor friend who accompanied him on his previous journeys; Hana, his clueless novice publicist; and Amanda, Jack's producer girlfriend, who joins them late with her own agenda. The book tour consists of meeting up with several small book clubs, as his cash-strapped publisher believes that the era of book signings in book shops is over. 

The plot is pretty meandering and unhooked, consisting of unpredictable style choices that alter from slapstick comedy to biting dark humour to feel good melodrama. It unsettled me initially, though once I got a hang of the protagonist's mind and its tumultuous nature, I could comprehend the importance of this style. Miles is shaken by a revelation and has decided to forsake his future in New Zealand. It is with this mindset that he enters the tour. The tour turns out to be a disastrous affair with an uncomfortable vehicle, raging weather, and the realisation that his time under the spotlight is long past and his passion for literature is not finding resonance with the public. Thus, we find him on a quixotic quest, sleepwalking from one disaster to the next. 

The novel gives a pretty pessimistic view of the future of literature, which its protagonist mirrors several times in the novel. The number of serious readers is declining, and those remaining are mostly interested in stuff that is superficial and comes with wacky promotional stunts. Everyone, including the author, publisher, and those involved with books, has a certain agenda other than a passion for literature. All are always looking out for an angle that benefits them, like the prospect of a movie or streaming deal. We find that most of the characters try to hijack the book tour with an agenda, much to the horror of Miles, who is passionate about writing and literature. 

While giving a biting and satirical view of the present state of the publishing industry and readers who aren't passionate, Miles manages to find oases of solitary reading communities that still maintain their interest. We encounter a small town that reinvented itself through books and reading about its state of decay. We find homeless communities that bond over the written word. Though Miles is pessimistic, Pickett instills a ray of hope in his readers' minds. 

The writer's and his protagonist's affinity for wine and wine-growing introduces us to several nuances of wine-growing. We could also find several parallels between wine growing and literature, and between drinking wine and reading, as alluded to liberally in the novel. The novel also presents a bleak picture of growing old in the typical pessimistic fashion of Miles. He finds it difficult to keep up with technology, changing social norms, and even his past fame. He is uprooted from his origins and floats around like milkweed. When he aspires to settle down finally, he is again forced to deroot and repeat his past in a world that is far away in space and time from the one that's familiar to him. But even when Miles isn't so sure of what lies ahead for him, the book ends on an optimistic note, giving him a ray of hope to hang on and a promise to readers that his adventures will continue.

 

Monday, February 12, 2024

Book Review: Pity by Andrew McMillan

 The coal miners' union of the UK (NUM) started a strike in 1984, which the government of Margaret Thatcher tried to brutally suppress. The accounts of the union were frozen, and the funding was totally dried up. Other unions, including the steel workers, were also scared of persecution and failed to assist the miners. But unexpected support for the miner's struggle came from members of the lesbian and gay community in the UK.

Lesbians and Gays Support Miners (LGSM) was an alliance formed by different gay activists and organisations and was intended to fund NUM. This followed several interactions between these two extremely different groups, and they bonded over several shared issues like police discrimination, apathy from the government, and misrepresentation by the media. But ultimately, Thatcher quelled the miner's strike and started to act against the LGBT community. Though miners returned the support by actively participating in pride protests, the closure of major coal mines resulted in their becoming toothless. 


Pity is the debut novel of the British poet Andrew McMillan, written in this background and exploring the travails of a former mining town to forget its past and carry on. It deals with many interesting concepts, like social haunting, which considers that social violence done in the past continues to exist in societies even in the present, though these social ghosts are mostly concealed and express themselves through symbolism. I received a review copy of the book by its publisher, Canongate, through Netgalley in exchange for my honest opinion.

Though Pity is a nimble volume of around a hundred pages, it employs a dense plot structure that acquires the form of a collage, both in its narration and composition. It is made up of many snippets of small elements that are assembled together in such a way that it is easy to get oneself lost once inside it. Instead of picking and inspecting individual elements, it is necessary to stand a little bit back and view it in its entirety to appreciate its holistic beauty. The shortness of the book offered me the convenience of reading it twice to fully imbibe the workings of the plot and understand its intricacy.

The plot of Pity follows several narrations from the multiple, alternating viewpoints of several characters. The author uses different fonts to compose the story of different characters across time. We follow a man working in a coal mine and his next two generations. His children Brian and Alex, Alex's son Simon, and his lover Ryan form the major characters of the novel.

There are three strands of narration flowing in the novel. One follows the daily routines of the coal mine worker (mentioned only as he in most of the novel) and emphasises the perils and the dreary repetition of his life. We find several passages repeating multiple times with minor changes throughout this plot line. Another strand follows his son Brian, also a mine worker, joining the project of a group of academics who are trying to comprehend how the deep personal memories of people affected by a disaster differ from the overarching narrative of it that the larger section of society believes. We are given access to many of their research notes, which provide unique insights into this.

The third plot strand concerns Alex, the second son and a closeted gay who is ashamed of it, and his troubled interactions with his openly gay son and amateur drag queen, Simon. Simon is in a relationship with Ryan, who is apprehensive of Simon's pursuit of drag shows. Simon is trying to make it into an art form by parodying Margaret Thatcher and putting on a strong political show that criticises Thatcher's actions towards the miner's strike, which is the cause of the decline of their miner's town.

Though these three plot lines barely intersect each other, it is interesting to realise that each one complements the other two. It is only by following all three closely that the reader is able to fully comprehend the historic, societal, political, and personal implications of the plot in all its immensity, which is definitely far greater than the sum of the total.

Though a short novel, Pity is magnificently profound and a triumph of story-telling art. Even with its complex structure and multiple narratives, it ultimately manages to provide emotional fulfilment to its reader.

Thursday, February 8, 2024

Book Review: Kingpin by Mike Lawson

 What happens when two dominant men play their power games? Several powerless innocents become cannon fodder. When business tycoon Carson Newman gets to know that an intern working under politician John Mahoney has found something dirty on him, he decides to silence him. This starts off a chain of events that spirals into a cat-and-mouse game between several interested parties. Right in the middle stands Joe DeMarco, a lawyer who works as a fixer for Mahoney, taking care of all dirty jobs in which the former Speaker cannot directly interfere. DeMarco decides to deliver justice to the dead young man at all costs.


Kingpin is a political thriller written by Mike Lawson, featuring his "troubleshooter" lawyer, Joe DeMarco. The novel deals with power politics and how corruption has been normalised in the topmost echelons of the political spectrum. Businessmen and politicians form duplicitous arrangements in the shadows, helped by middlemen like agents and lobbyists. To aid them, they use petty criminals and assassins. Even if they are exposed, they always manage to find easy ways to escape the hands of the law through lawyers who are experts in subverting justice. I received a review copy of the novel from the publisher, Grove Atlantic, through Netgalley in exchange for my honest feedback.

The novel is literally an edge-of-the-seat, quick-paced thriller with many twists and turns in its plot. The writer is successful in constructing an engrossing tale where several characters do what is needed to keep themselves safe, even at the cost of another's life. At the same time, he has never let the narrative become too serious by preserving a thin strand of humour running right below the main plot. The novel starts as a high-level rivalry between two giants but soon becomes a fight between many minions on each side who are desperate to keep their turf and livelihood safe.

DeMarco, our protagonist, is one of my favourite kinds of characters in this genre of thriller. He is a reckless, resourceful, and quick-thinking person who never cares for appearances—literally, a loose cannon. Though he is a shrewd lawyer who is willing to go to any lengths to protect his boss's interest, he is also ready to give a tough fight when he really feels obligated towards some cause, ensuring justice for an innocent young man in this book. The other characters are also as colourful and eccentric as DeMarco. But even then, they are relatable to the reader because their basic intention is to somehow keep themselves floating in a dog-eat-dog world.

Kingpin by Mike Lawson is a crime thriller with a background of power politics and the criminal activities that happen in its back alleys. The novel is a reminder of a situation where bribing and influencing a lawmaker is normal and no longer considered a crime. It is a tightly plotted entertainer that made me want more of it.

Wednesday, February 7, 2024

Book Review: Where the Wind Calls Home by Samar Yazbek

 Human beings are born free. Then society ties them up. Every one of us wants to ultimately be free of these shackles that limit us. While our subconscious is always in an endeavour to attain this independence from fetters, we ourselves love to embrace them harder due to our fear of walking against the wind. This tug of war between a subconscious that aspires to be free and the consciousness that pursues societal acceptance vigorously causes an eternal tension that is the basis of all the violence around us.


The theme of the novel Where the Wind Calls Home by Samar Yazbek is based on the friction between a man's aspiration to fly ahead and society's desperation to let him. Samar Yazbek is a prominent award-winning Syrian novelist and journalist. The novel is translated from Arabic to English by Leri Price. The novel explores the village life of Syria and shows us how powerful and corrupt politicians hold a society hostage and intrude into their livelihood and even private affairs like religion, while forcing their young men to needlessly shed lives for them. I received a review copy of the novel from the publisher, World Editions, through Netgalley in exchange for my honest feedback.

The novel begins with a lone flying eye that witnesses a funeral, which it suspects is that of its body. Then we realise that it is the hallucinations of a nineteen-year-old, injured soldier, Ali, who is the victim of a friendly fire, a bomb of his own side, that mistakenly exploded amongst his team. Soon, Ali comes to his senses and tries to assess his wounds. He starts remembering his past and takes us on a journey about how he ended up there. We find that, as a young kid, Ali never behaved like his peers and was more attracted to nature, the sun, wind, and trees. He was a deeply spiritual being who was forced by warlords into fighting a war that wasn't his. 

While telling the story of Ali, the author takes us on a spiritual journey about the human spirit, which wants to break the shackles that bind it to the ordinary and aspires to fly. Flying is a motif that repeatedly appears in the plot, as are images of height, like trees, mountains, and rooftops, which our protagonist loves to climb. An aunt of Ali, who is a servant of the sheikh, jumps from a cliff to death. Ali believes that she tried to fly away, and he always has visions of him sprouting wings and flying off from heights. Even while lying injured, he attempts to drag himself towards a nearby oak tree and climb on it as a last effort to be free.

The novel tries to portray a picture of Syrian villages where innocent villagers are terrorised by arms-wielding chieftains, grabbing their lands and forcing their sons to fight and needlessly become martyrs. Ali's brother joins the army and returns in a nailed box from the war. His mother is not allowed to see the body. Ali's attempts when he lies injured can be attributed to his fear of such a fate befalling him too. It is interesting to note that we never find out who his opponents are, and even his injuries are caused by his own side. While lying injured, he sees a mirror image of himself on his opposite side, whom he fears as an enemy. There is an interesting analogy between Ali's father, who hits him with a pomegranate stick, and the powerful sheikhs. As a kid, he believed that fathers never die, and the same irrational belief can be seen repeated in the refusal of villagers to believe that their president is dead.

Where the Wind Calls Home by Samar Yazbek is an intense reading experience that offers a lyrical, non-linear narrative that flits between past and present. It offers a spiritual journey of the human spirit that aspires to transcendence, even when suffering, to break the chains that bind it to the fears and tragedies of society.