Friday, April 28, 2023

കരടിക്കൊലയും ആനപിടുത്തവും

വനം വകുപ്പ് മന്ത്രി ശശീന്ദ്രൻ ദേഷ്യത്തിലാണ്. ബിജെപി എംപിയും പ്രസിദ്ധ മൃഗസ്നേഹിയുമായ മനേക ഗാന്ധി, കേരള വനം വകുപ്പ് ആണ് രാജ്യത്തെ ഏറ്റവും മോശമെന്ന് അഭിപ്രായം പറഞ്ഞു പോലും. കിണറ്റിൽ വീണ കരടിയെ രക്ഷിക്കാൻ മയക്കുവെടി വെച്ചു വെള്ളത്തിൽ മുക്കി കൊന്ന ഉദ്യോഗസ്ഥർ ഉള്ള വകുപ്പിനെ എങ്ങനെയാണ് രാജ്യത്തിലെ ഏറ്റവും മോശമെന്ന് വിളിക്കുക? ലോകത്തിലെ ഏറ്റവും വലിയ മണ്ടന്മാർ എന്നല്ലേ വിളിക്കേണ്ടത്? 


കേരള ശിക്കാരി ശംഭുമാർ ഇപ്പോൾ കോടതി ഉത്തരവ് പ്രകാരം അരിക്കൊമ്പനെ പിടിക്കാൻ കാടുകയറിയിരിക്കയാണ്. വേറെ ഏതോ ചക്കക്കൊമ്പനെ കണ്ട് അരിക്കൊമ്പനാണെന്ന് തെറ്റിദ്ധരിച്ചു എന്ന് വാർത്തകൾ വരുന്നുണ്ട്. ഏതെങ്കിലും ഗോതമ്പ് കൊമ്പനേയും പിടിച്ചു വരാനും സാദ്ധ്യത കാണുന്നത്. പിടിക്കുന്നത് ആനയെ എങ്കിലും ആയിരിക്കണേ എന്നാണ് ശശീന്ദ്രന്റെ പ്രാർത്ഥന. 

മലയാളികൾ വനംവകുപ്പിന്റെ തനിക്കൊണം തിരിച്ചറിഞ്ഞത് കഴിഞ്ഞ മാസം ഇവന്മാർ പാമ്പിനെ പിടിക്കുന്ന വീഡിയോ കണ്ടിട്ടായിരിക്കും. വാവാ സുരേഷ് പാമ്പിനെ പിടിക്കുന്നത് അശാസ്ത്രീയമായ രീതിയിൽ ആണ് എന്ന് പറഞ്ഞ് അയാളെ വീട്ടിലിരുത്തി ശാസ്ത്രീയ പരിശീലനം കിട്ടിയ ചിലർ കാണിച്ചു കൂട്ടിയ കോപ്രായം കണ്ടാൽ സഹിക്കാനാവില്ല. 

പന്നിയും ആനയും പോത്തും നാട്ടിലിറങ്ങി മനുഷ്യജീവിതം ദുസ്സഹമാക്കുന്നു. അതിന് ക്രിയാത്മകമായ ഒരു ഇടപെടലും നടക്കുന്നില്ല. വയനാട്ടിൽ കാട്ടിലെ കടുവകളുടെ എണ്ണമാണെങ്കിൽ ശുഷ്കിച്ചു കൊണ്ടിരിക്കുന്നു. ബന്ദിപ്പൂരിലും നാഗർഹൊളയിലും മുതുമലയിലും എണ്ണത്തിൽ വർധനവ് കാണിക്കുമ്പോൾ ആണ് ഇത്. ചോദിച്ചാൽ കിട്ടുന്ന ന്യായീകരണം ചിലപ്പോൾ വയനാട്ടിലെ കടുവകൾ മുതുമലയിലെ കസിന്റെ കല്യാണത്തിന് പോയി എന്നൊക്കെ ആയിരിക്കും. മിണ്ടാതിരിക്കാം, പറയുന്ന അവർക്കില്ലെങ്കിലും കേൾക്കുന്ന നമുക്ക് നാണം എന്ന വികാരം ഉണ്ടല്ലോ? 

ശശീന്ദ്രൻ ഇന്ന് ഒരു പരിപാടിയിൽ പറഞ്ഞത് അമിതമായ ജന്തു സ്നേഹം കാണിക്കുന്ന കോടതിയുടെ നടപടി ജനനന്മയെ ബാധിക്കുന്നു എന്ന്. അല്ലാതെ തനിക്കും പരിവാരത്തിനും പണി അറിയാത്തതു കൊണ്ടല്ല!! 


Pictures courtesy :

Mathrubhumi

ഒരു കോഴിക്കോടൻ സംഭവകഥ


 ദക്ഷിണേന്ത്യൻ ചരിത്രത്തിന്റെ നാൾവഴികൾ തിട്ടപ്പെടുത്തുന്നതിൽ ചരിത്രകാരനായ എം. ജി. എസ് നാരായണന്റെ പങ്ക് നിസ്തുലമാണ്. കാലത്തിൻറെ ചവിട്ടടിയിൽ വീണ് വിസ്മൃതിയിൽ മറഞ്ഞുകിടന്ന ശിലാഫലകങ്ങളിലെ ലിഖിതങ്ങൾ വായിച്ചെടുത്തും അവയെ അപഗ്രഥിച്ചും അദ്ദേഹം അതുവരെ ഉണ്ടായിരുന്ന ചരിത്ര പാഠങ്ങളെ മാറ്റി എഴുതി. കോഴിക്കോടിന്റെ ചരിത്രത്തിനെ കുറിച്ചു എം. ജി. എസ് പല കാലഘട്ടങ്ങളിലായി എഴുതിയ പഠനങ്ങളും ലേഖനങ്ങളും സമാഹരിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ് കോഴിക്കോടിൻറെ കഥ.


 കല, സംസ്കാരം, സാമ്പത്തികം ഇങ്ങനെ എല്ലാ മേഖലകളിലും ചരിത്രമുദ്ര പതിപ്പിച്ച ഒരു കേരളീയ നഗരമാണ് കോഴിക്കോട്. കോഴിക്കോടൻ സാഹിത്യകാരന്മാരും, സാംസ്കാരിക പ്രവർത്തകരും, ഗായകരും, സിനിമക്കാരും കൂടിയുണ്ടാക്കിയെടുത്ത ഒരു കൂട്ടായ്മ മലയാളികൾക്ക് എല്ലാവർക്കും വളരെ പരിചിതമാണല്ലോ? എല്ലാ രീതിയിലും, എല്ലാ മേഖലയിലും മറ്റു മലയാള നഗരങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ, എന്നാൽ പലപ്പോഴും മലയാളിയെ മുന്നിൽ നിന്ന് നയിക്കുന്ന ഒരു ഇടപെടൽ രീതിയാണ് കോഴിക്കോടിൻറെ പ്രത്യേകത. പല സംസ്കാര തലങ്ങളിൽ നിന്നുമുള്ള ഇടപെടലുകൾ എല്ലാകാലത്തും, എല്ലാ മേഖലയിലും, കോഴിക്കോടിൻറെ ചരിത്രം എടുത്താൽ കാണാം. പല മതങ്ങളിലും ജാതിയിലും സംസ്കാരങ്ങളിലും ഭാഷകളിലും ഉൾപ്പെടുന്ന മനുഷ്യവർഗ്ഗങ്ങളുടെ സമന്വയം ഇവിടുത്തെ പ്രത്യേകതയാണ്. ഈ ഒരു തനതായ രൂപം കോഴിക്കോടിന് എങ്ങനെ കൈവരിക്കാൻ സാധിച്ചു എന്നതിലേക്കുള്ള ഒരു അന്വേഷണം കൂടി ആയാണ് ഞാൻ എം ജി എസ് നാരായണന്റെ കോഴിക്കോടിന്റെ കഥ വായിക്കുന്നത്.


എംജിഎസ് കോഴിക്കോടിന്റെ അന്നുവരെ കരുതപ്പെട്ടിരുന്ന ചരിത്രത്തിന് കൂടുതൽ നൂറ്റാണ്ടുകളുടെ പഴക്കം വെളിവാക്കി കൊടുത്തു. പന്നിയങ്കര ക്ഷേത്രം അന്ന് കരുതപ്പെട്ടതിൽ നിന്നും നൂറ്റാണ്ടുകൾ പഴയതാണ് എന്ന് കണ്ടെത്തിയതിൽ നിന്നും, ഒരു പുതിയ രാജാവിൻറെ ചരിത്രം അടയാളപ്പെടുത്തിയതിൽ നിന്നും, ഈ നഗരത്തിന്റെ പൗരാണികത അന്നുവരെ ചിന്തിച്ചതിൽ നിന്ന് വളരെയധികം കൂടുതലാണെന്ന് അദ്ദേഹം മനസ്സിലാക്കി കൊടുത്തു. ഇതിനു മുൻപ് പല കാലഘട്ടങ്ങളിൽ, പല കാരണങ്ങളാൽ ഉണ്ടായ വികലമായ ചരിത്ര വായനയെ ഒരു പരിധിവരെ എങ്കിലും ശരിപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. 


കോഴിക്കോടിന്റെ ചരിത്രം സാമൂതിരി രാജവംശത്തിന്റെ കൂടി ചരിത്രമാണ്. അവസാനത്തെ ചേരമാൻ പെരുമാൾ മാർഗം കൂടി മക്കത്ത് പോയപ്പോൾ തൻറെ സാമന്തൻമാർക്ക് രാജ്യം പകുത്തു കൊടുക്കുകയും അതിൽ ഒരു പ്രധാനി പല രീതിയിലുള്ള ഇടപെടലുകൾ വഴി ശക്തമായ ഒരു നാട്ടുരാജ്യം സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ഈ നാട്ടുരാജ്യം വിദേശികളായുള്ള കച്ചവടത്തിൽ ഒരു പ്രധാന സ്ഥാനം നേടിയെടുത്തതിലൂടെ നൂറ്റാണ്ടുകളുടെ സമ്പൽസമൃദ്ധി കൈവരിച്ചു. എന്നാൽ ഈ കച്ചവടം തന്നെ ആ രാജ്യത്തിൻറെ നാശത്തിനും കാരണമായി എന്നത് ചരിത്രത്തിൻറെ ഒരു ഐറണി ആയി കാണാം. 


ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മറ്റു തുറമുഖങ്ങളിൽ നിന്നു വ്യത്യസ്തമായി വിദേശികളായ കച്ചവടക്കാർ കൊണ്ടുവരുന്ന ചരക്കുകൾക്ക് സുരക്ഷയൊരുക്കുകയും വിനിമയം ചെയ്യുന്ന സാമാനങ്ങളുടെ വിലയും കണക്കും കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്ന കോഴിക്കോടൻ തുറമുഖം അന്താരാഷ്ട്ര പ്രസിദ്ധി ആർജിച്ചു. മരക്കാന്മാരുടെ കപ്പൽ പടയും നായന്മാരുടെ കുതിരപ്പടയും കൊടുത്ത സുരക്ഷിതത്വത്തിന്റെ ബലത്തിൽ രേവതി പട്ടത്താനവും മാമാങ്കവും മറ്റും കൊണ്ടാടുകയും വിവിധതരം കരകൗശല വിദഗ്ധന്മാരെ ആകർഷിക്കുകയും ചെയ്ത കോഴിക്കോട് ഒരു കോസ്മോപൊളിറ്റൻ സ്വഭാവം അന്നേ കാണിച്ചിരുന്നു എന്നതാണ് സത്യം. പോർച്ചുഗീസുകാരുടെ ആവിർഭാവം ഒരുതരത്തിൽ ഈ പെരുമയ്ക്ക് മങ്ങൽ ഏൽപ്പിച്ചു. ഉപജാപങ്ങൾ സാമൂതിരിയെ കൂടെയുള്ളവരിൽ നിന്നും മറ്റ് സമീപ നാട്ടുവാഴികളിൽ നിന്നും അകറ്റിയതോടെ രാജവംശത്തിന്റെയും കോഴിക്കോട് തുറമുഖത്തിന്റെയും പതനം ആരംഭിച്ചു. ക്രമേണ പോർച്ചുഗീസ്, ബ്രിട്ടീഷ് അധിനിവേശത്തിന് കീഴിൽ അമർന്ന കോഴിക്കോടിന് നഷ്ടപ്രതാപം തിരിച്ചെടുക്കാനായില്ല. 


ഈ ചരിത്രത്തെ വളരെ വിശദമായും, ആസ്വാദ്യകരമായും, എന്നാൽ ആധികാരികമായ ഒരു പഠനത്തിൻറെ എല്ലാ ഗൗരവത്തോടെയും, കോഴിക്കോടിന്റെ കഥ എന്ന പുസ്തകത്തിൽ എം ജി എസ് ആവിഷ്കരിക്കുന്നു. പല കാലഘട്ടത്തിലായി എഴുതിയ കുറിപ്പുകളുടെ അല്ലെങ്കിൽ പഠനങ്ങളുടെ ക്രോഡീകരണം ആയതിനാൽ ആഖ്യാനത്തിൽ ചില ന്യൂനതകളും ആവർത്തനങ്ങളും അനുഭവിക്കുമെങ്കിലും കോഴിക്കോടിനോട് താല്പര്യം ഉള്ള ഏതൊരു വായനക്കാരനും ചിന്തോദ്ദീപകമായ ഒരു വായനാനുഭവം തന്നെയാണ് ഈ പുസ്തകം.



Saturday, April 22, 2023

Book Review: Where Are You Going, You Monkeys? By Ki Rajanarayanan

Folk tales are codes of human history transferred to us from the past. Tales that are invented, told, and retold numerous times by numerous generations come with valuable information embedded within them. Folk tales attain a life of their own by collecting sediments from different parts of the world and from different generations of people. Decoding them and extracting these sediments is an almost impossible, though immensely rewarding, task.

I am more interested in just enjoying them, and wondering who else have relished these tales in the long past. I love to imagine that when I hear or read a folk tale, I become one with all its previous listeners, essentially nullifying the space and time separating us. So, when Blaft Publications offered a collection of Tamil folk tales translated in English, in return of an honest review, I was more than delighted. 


I really believe that a folk tale is more alive when someone narrates it. The expressions of the story teller, her tone, pitch and pauses, the reactions of listeners, their laughs, gasps and exclamations, everything makes it more and more alive. When a folk tale is written on paper and recorded, it suddenly become imprisoned, and stop being an organic entity that metamorphoses everytime it is delivered depending on the person who tells it and the period and place in which it is told. 

But the bad news is that, the oral transmission of folk tales is a dying art, as more visually appealing media are replacing old story tellers. Comics, series and movies have created new age folk tales with new age sensibilities that the present generation can identify. World over, ancient folk tales are slowly getting forgotten and along with them, a reservoir of ancient knowledge are breathing the last breaths. So it is the necessity of the times to record and prevent the mass extinction. 

I have read several collections of folk tales, written with the noble intention of preservation. But as written in most of their foreword sections, they have been edited out to satisfy the modern reader's sensibilities. Many stories are edited with the intention of ironing out the parts that are politically incorrect for containing racism, body shaming or sexism. But I believe that this exercise hampers the intention of preservation and stops representing the times when they were told and retold. 

Where Are You Going You Monkeys, the collection of Tamil folk tales by Ki Rajanarayanan, thankfully is one that tries really hard to reduce the distance between oral and written formats of story telling. There is no interference from the collector's or translator's side, except certain footnotes that illuminate certain aspects of the stories that may be alien for today's readers. Author doesn't shy away from stories that portray the primeval value system of the narrators and that makes reading this collection a raw experience. The innocent sensibility of villagers- their prejudices, superstitions, social and economic behavioural patterns and above all their sharp humor, oozes out of the stories. 


Ki Rajanarayanan known also as Ki. Ra is a Tamil folklorist and Sahitya Academy Award recipient. He spent decades collecting folk tales and as per his introduction of the book, he took care to collect them directly from old persons who told these stories after hearing it orally from their ancestors. The folk tales that he collected were published in a Tamil book of around 900 pages. This English translation is an excerpt of that master volume written in Tamil. Translations are bound to miss many crucial linguistic and cultural elements. While translating a book of orally transmitted stories, told in colloquial language, it is difficult to do cent percent justice. But to the credit of the translator Pritham K Chakravarthy, it doesn't feel like the book has lost anything significant in translation. 

The stories are divided into seven sections based on their themes. There are sections dedicated to stories on animals, Gods, Kings, ghosts, married couples, friends and family. In the end there is a section for dirty stories, which is rare in a folk tale collection. Old classic collections like Chaucer'sThe Canterbury Tales, Boccaccio's The Decameron, The Arabian Nights and Madanakamarajan Tales contains tales with sex as the background. Probably because until very recently, folk tales were told for a general audience. But the tales of magic, prince and princess are now totally relegated to kids. That is how there emerged totally sanitised kids friendly versions of fairy tales by Disney and other productions. Collectors usually censor dirty stories or plainly ignore them. The result is the fall of a wealth of such stories into oblivion. 


The stories are narrated in a way that instruct the reader how to retell it to an audience. It is obvious that the writer had a passionate intention to keep the tradition of telling stories alive. Most striking in these stories is their irreverent attitude to the hierarchial structure of the society. We read stories that lampoon kings, queens, priests and even deities. Many stories deal with serious issues like adultery, poverty, greed and treachery. The value systems that are portrayed in many stories are very plastic and doesn't mirror the moralistic beliefs of larger society. This portrayal of staunch defiance that are conveyed by these stories commonly told by lowest denomination of society makes these folk tales engrossing to read. 

Today we have standup comedians who are excellent and entertaining story tellers. But the collective generational wisdom that equips a teller of folk tales is missing in them. Many of the stories may contain elements that are totally alien to a modern individual. But if we go a little deep, we can unfurl a treasure chest of practical understanding that is still relevant to live an enriched life. 

Thursday, April 20, 2023

ന്യൂറോ ഏരിയ: മലയാളിയുടെ സ്വന്തം ടെക്നോ ത്രില്ലർ

ടെക്നോ ത്രില്ലർ നോവലുകൾ ഇതിവൃത്തത്തിൽ നൂതനമായ സാങ്കേതിക വിദ്യകളുടെ വിവരണങ്ങൾ അടങ്ങിയ നോവലുകളാണ്. ഈ സാങ്കേതിക വിദ്യകൾ ആയിരിക്കണം കഥയുടെ പുരോഗതിയെ നിർണയിക്കുന്നത്. പാശ്ചാത്യ സാഹിത്യത്തിൽ ധാരാളം ടെക്നോ ത്രില്ലറുകൾ കാണാം. എന്നാൽ മലയാള സാഹിത്യത്തിൽ ഇത്തരം പരീക്ഷണങ്ങൾ അധികം നടന്നിട്ടില്ല. 2020ൽ ഡിസിയുടെ മികച്ച ത്രില്ലർ പുരസ്കാരം നേടിയ ശ്രീ ശിവൻ എടമന എഴുതിയ നോവലായ ന്യൂറോ ഏരിയ ആണ് ഞാൻ മലയാളത്തിൽ വായിച്ചിട്ടുള്ള ഏക ടെക്നോ ത്രില്ലർ. 

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ബ്രെയിൻ മാപ്പിംഗ് ഉപയോഗിച്ച് മനുഷ്യ ബുദ്ധിയെ കാലാകാലങ്ങളോളം മരിക്കാതെ ജീവിപ്പിച്ചു കൊണ്ടുപോകുന്ന ടെക്നോളജി ആണ് ഈ നോവലിന്റെ ഇതിവൃത്തം. എന്നാൽ ഏതൊരു നല്ല ത്രില്ലറും പോലെ ശ്വാസം അടക്കിപ്പിടിച്ച് വായിക്കാൻ പറ്റുന്ന വേഗമേറിയ ഒരു കഥയും ഈ നോവലിലുണ്ട്. ഒരു ഹോസ്പിറ്റലിലെ ന്യൂറോ ഏരിയ എന്ന പേരിൽ ആർക്കും കടക്കാൻ ആകാത്ത ഒരു വിഭാഗവും, അവിടെ നടക്കുന്ന രഹസ്യ പരീക്ഷണങ്ങളും, ഇത് പിടിച്ചടക്കാൻ ചില സംഘങ്ങൾ നടത്തുന്ന ഉദ്യമങ്ങളും, അതിൻറെ ഭാഗമായി നടക്കുന്ന കൊലപാതകങ്ങളും, അവയുടെ അന്വേഷണവും, ഇതിനിടയിൽ പെട്ട് പോകുന്ന ഒരു ജൂനിയർ ഡോക്ടറും. ഇതാണ് ഈ നോവലിൻറെ ഒരു രത്ന ചുരുക്കം. 

ന്യൂറോ ഏരിയ കൂടുതലായും കഥാസന്ദർഭങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു നോവലാണ്. കഥാപാത്രങ്ങളെ കൂടുതൽ അടുത്തറിയാനോ അവരെ മനസ്സിലാക്കാനോ ഉള്ള ഒരു സാഹചര്യം കഥാകൃത്ത് ഒരുക്കി തരുന്നില്ല. കഥാപാത്രങ്ങൾ മിക്കവാറും കഥാസന്ദർഭങ്ങളിലേക്ക് എടുത്തറിയപ്പെട്ടവരെ പോലെയാണ് കടന്നുവരുന്നത്. പക്ഷേ വളരെ ചെറിയ ചില വിശേഷണങ്ങളും അവരുടെ ചില പെരുമാറ്റ രീതികളും ഉപയോഗിച്ച് നമ്മുടെ മനസ്സിൽ അവരെ പറ്റി ചില ചിത്രങ്ങൾ കോറിയിടാൻ സാധിച്ചിട്ടുണ്ട് പല സന്ദർഭങ്ങളിലും ഇവരെപ്പറ്റി കൂടുതൽ പറയാത്തത് കഥയുടെ സസ്പെൻസ് നിലനിർത്താൻ സഹായിച്ചിട്ടുമുണ്ട് അതിനാൽ കഥാപാത്ര നിർമ്മിതി ഒരു പോരായ്മയായി തോന്നുന്നില്ല. 

ഓരോ പേജും ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുകയും അടുത്ത പേജിലേക്ക് ആകാംക്ഷയോടെ നമ്മളെ നയിക്കുകയും ചെയ്യുന്ന മികച്ച ആഖ്യാനമാണ് ന്യൂറോ ഏരിയക്കുള്ളത്. കഥയുടെ അവസാനം നമ്മൾ ആരും ചിന്തിക്കാത്ത രീതിയിൽ ഈ കുറ്റകൃത്യങ്ങൾക്ക് പിറകിൽ പ്രവർത്തിച്ചവരെ അനാവൃതരാക്കുന്നു. ഇതിലുള്ള ടെക്നോളജി പലതും ഇന്ന് നിലവിലുള്ളതാണെന്നത് ഈ കഥയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. 

 മനുഷ്യമനസ്സ് എന്നത് യഥാർത്ഥത്തിൽ വളരെയധികം ന്യൂറോണുകൾ അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്ന സന്ദേശങ്ങൾ യോജിപ്പിച്ചുകൊണ്ട് ഉണ്ടാകുന്നതാണ്. അതിനാൽ തന്നെ ന്യൂറോണുകളുടെ ഈ ശൃംഖല കൃത്രിമമായി ഉണ്ടാക്കുകയും ഒരു മനുഷ്യൻറെ എല്ലാ പെരുമാറ്റ രീതികളും അനുഭവങ്ങളും അതിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്താൽ ആ മനുഷ്യൻറെ മനസ്സ് എന്നെന്നേക്കുമായി ചിരഞ്ജീവിയായി നിലനിൽക്കും എന്നതാണ് ഈ ടെക്നോളജിയുടെ പ്രാവർത്തികത. ഈ ന്യൂറോണുകളുടെ ശൃംഖല ഉപയോഗിച്ച് ഒരു റോബോട്ടിനെ നിർമ്മിക്കുകയാണെങ്കിൽ അത് മനുഷ്യ പുരോഗതിയെ വളരെയധികം സഹായിക്കും. 

ഉദാഹരണത്തിന് ഒരു വിദഗ്ധനായ ജ്യോതിശാസ്ത്രജ്ഞന്റെ മനസ്സിന്റെ കോപ്പി മറ്റൊരു ഗ്രഹത്തിലേക്ക് ഒരു റോബോട്ട് വഴി അയച്ചാൽ അയാൾക്ക് എന്താണ് സാധിക്കാത്തത്? ഇനി ഒരു നാനോ റോബോട്ടിൽ ഒരു വിദഗ്ധനായ സർജന്റെ മനസ്സ് സന്നിവേശിപ്പിച്ചാൽ അദ്ദേഹത്തിന് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാനും അതിനുള്ളിൽ വെച്ച് തന്നെ സർജറി നടത്താനും സാധിച്ചേക്കും. ഇത്തരമൊരു ടെക്നോളജിയുടെ സാധ്യത ഏറ്റവും നന്നായി ഉപയോഗിച്ച നോവൽ ആണോ ന്യൂറോ ഏരിയ എന്ന് ചോദിച്ചാൽ അല്ല. 

നോവൽ പിന്തുടരുന്നത് നമ്മൾ സാധാരണമായി കാണുന്ന ത്രില്ലർ നോവലുകളിലെ പതിവു രീതികളാണ്. ഇതിലെ ടെക്നോളജി, കഥയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്ന ഒരു പ്ലോട്ട് ഡിവൈസ് മാത്രമാണ്. എന്നാൽ ഇങ്ങനെയൊരു ടെക്നോളജി ഉണ്ടെന്നും അതിൻറെ സാധ്യതകൾ എന്തൊക്കെയാണെന്നും വലിയ ലോക പരിചയം ഇല്ലാത്ത ഒരു സാധാരണ വായനക്കാരനെ ബോധ്യപ്പെടുത്തുക എന്നത് ഒരു പ്രധാന കാര്യം തന്നെയാണ്. ഇതിൽ ന്യൂറോ ഏരിയ വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയണം. 

പൊതുവേ ക്രൈം- ത്രില്ലർ വിഭാഗത്തിൽ പെടുന്ന മലയാളകൃതികൾക്ക് മലയാളി വായനക്കാർക്കിടയിൽ ഒരു അസ്പൃശത ഉണ്ട്. വായന ഗൌരവമായെടുക്കുന്ന മലയാളി വായനക്കാർ ഇംഗ്ലീഷ് കൃതികളായും മറ്റു ഭാഷകളിൽ നിന്നുള്ള തർജ്ജമകളായും വരുന്ന ക്രൈം നോവലുകൾ ആവേശത്തോടെ വായിക്കാനെടുക്കുന്നവരാണ്. എന്നാൽ മലയാളത്തിൽ എഴുതപ്പെടുന്ന കൃതികൾക്ക് ഗുണമേന്മയില്ല എന്നാണ് ഒരു ധാരണ. ഈ ധാരണ കാരണം നല്ല കൃതികൾ എഴുതപ്പെടാത്തതാണോ, അതോ നല്ല കൃതികൾ എഴുതപ്പെടാത്തത് കൊണ്ട് വായനക്കാരില്ലാത്തതാണോ എന്ന തർക്കം നിലനിൽക്കുന്നതിനാൽ, ന്യൂറോ ഏരിയ പോലുള്ള വ്യത്യസ്തമായ ചുവടുവെപ്പുകൾ ശ്രദ്ധിക്കപ്പെടേണ്ടത് മലയാള സാഹിത്യത്തിന് അത്യാവശ്യമാണ്. 


Monday, April 17, 2023

Book Review: The Covenant of Water by Abraham Verghese

Yes, old man, yes, eyes open to this precious land and its people, to the covenant of water, water that washes away the sins of the world, water that will gather in streams, ponds, and rivers, rivers that float the seas, water that I will never enter.

In the year 1900, at the South Indian state of Travancore, a girl of twelve is married off to a widower of forty who has a strange abhorrence to water. The girl, bought up around water and a devout Christian, survives and thrives in Parambil, when tragedy strikes and secret of a terrible curse haunting the family from centuries is revealed. Thus starts a tale spanning three generations of men and women bound by a covenant of water- the heart wrenching tale of loss, grief, anger, suffering, passion and endurance.

The Covenant Of Water is the upcoming novel written by Abraham Verghese, a Malayali doctor settled in US. I received an advance copy for reading and providing an honest feedback thanks to Netgalley and the publisher.  My primary reason to choose this novel is it being set in Kerala. There are many Malayalam novels that keep a family in its focal point and explore the social, political, cultural and economic situations of the society through its members and their relations with each other and with society. The Covenant Of Water also has a similar plot structure. But additionally there is an element of mystery that is beautifully unravelled.

The Covenant Of Water has a very simple and organic narration style which is descriptive to some extent. It is very atmospheric and to the credit of the writer, the reader can effortlessly envision the environment while reading. This factor becomes essential because geography is also an important character of the novel. The plot is pushed on by its colorful and complex characters and once acquainted, each of them make the reader invested in their motives, actions, consequences and the ultimate destiny. The plot is a huge jigsaw puzzle and it was interesting to see some of the pieces coming together unexpectedly to reveal a bigger picture.

Like action set pieces moving the story in a good action movie, medical procedures are very crucial in The Covenant of Water. The writer has passionately poured out his expertise as a surgeon on its pages. Detailed descriptions of brain surgery, complexities of child birth, skin grafting and more appear more than once. But all these forms integral part of the plot.

If I have to sum up the story of this mammoth 736 pages novel in a single sentence, 'this is an account of the effort of its characters to prevent repetition of history by breaking the cycles to which they are tied to.' Every character finds themselves to be part of a large cycle and are destined to replicate the fate of some predecessor. They are aware of it and are desperate to break the cycle and escape out of it.

The water she first stepped into minutes ago is long gone and yet it is here, past and present and future inexorably coupled, like time made incarnate. This is the covenant of water: that they’re all linked inescapably by their acts of commission and omission, and no one stands alone.